Home Featured ബെംഗളൂരു: ഹൃദയാഘാതം,എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹൃദയാഘാതം,എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

by admin

ബെംഗളൂരു: സംസ്ഥാനത്ത് യുവാക്കളിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരികയാണ്. മണ്ഡ്യയിൽ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.ആണ്മണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തിൽ നിന്നുള്ള 21 വയസ്സുള്ള നവീൻ ആണ് മരിച്ചത്.ബെംഗളൂരുവിലെ ഒരു കോളേജിൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരുന്ന നവീൻ അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തിയിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.മാതാപിതാക്കൾ ഉടൻ തന്നെ നവീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രി ജീവനക്കാർ നവീനെ ചന്നരായപട്ടണത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, പക്ഷേ ചന്നരായപട്ടണത്തേക്ക് കൊണ്ടുപോകുന്ന വഴിയിൽ നവീൻ മരിച്ചു.

ഓപ്പറേഷൻ സിന്ദൂറില്‍ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികൻ; വരുണിന് വായുസേനാ മെഡല്‍

ഓപ്പറേഷൻ സിന്ദൂറില്‍ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് കൃത്രിമ കൈയുടെ കരുത്ത്. പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ഏക മലയാളി സൈനികനാണ് വരുണ്‍ കുമാർ എസ്.ധീരതയ്ക്കുള്ള അംഗീകാരമായി വ്യാഴാഴ്ച രാഷ്ട്രപതിയുടെ വായുസേനാ മെഡലിനും വരുണ്‍ അർഹനായി.മേയ് പത്തിന് പുലർച്ചെ ജമ്മു-കശ്മീരിലെ ഉധംപുർ എയർബേസിനുനേരേ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി കോർപ്പറല്‍ വരുണിന് വലതുകൈ നഷ്ടമായത്.

രണ്ടരവർഷമായി ഉധംപുർ എയർബേസിലെ സ്റ്റേഷൻ മെഡി കെയർ സെന്ററില്‍ മെഡിക്കല്‍ അസിസ്റ്റന്റാണ് വരുണ്‍. പുലർച്ചെയോടെയായിരുന്നു പാക് ആക്രമണം. ആ സമയം വരുണിനൊപ്പം ജോലിചെയ്തിരുന്ന രാജസ്ഥാൻ സ്വദേശി സർജന്റ് സുരേന്ദ്രകുമാർ മോഗ ആക്രമണത്തില്‍ വീരമൃത്യുവരിച്ചു.ഉധംപുരിലെ കമാൻഡോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണ്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. പരിക്കേറ്റ വലതുകൈ ശസ്ത്രക്രിയയിലൂടെഅടിയന്തരമായി നീക്കംചെയ്തു. മൂന്നുമാസത്തെ ആശുപത്രിവാസം.

തുടർന്ന് പുണെയിലെ ആർട്ടിഫിഷ്യല്‍ ലിംഫ് സെന്ററിലേക്ക്. കഴിഞ്ഞയാഴ്ചയാണ് കൃത്രിമകൈ വെച്ചുപിടിപ്പിച്ചത്. വരുണിനെ കാണാൻ കഴിഞ്ഞദിവസം എയർഫോഴ്സ് മേധാവി എയർ മാർഷല്‍ അമർ പ്രീത് സിങ് ആർട്ടിഫിഷ്യല്‍ ലിംഫ് സെന്ററില്‍ എത്തിയിരുന്നു. പിന്നാലെ എയർഫോഴ്സ് തന്നെയാണ് വരുണിന്റെ അതിജീവനവിവരം പുറത്തുവിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group