കർണാടകയില്‍ മദ്യപാനം നിർത്താൻ നാടൻ മരുന്ന് കഴിച്ചതിനെ തുടർന്ന് മൂന്നുപേർ മരിച്ചു. കലബുറഗിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.മദ്യത്തിന് അടിമപ്പെട്ട അവസ്ഥയില്‍നിന്ന് മോചനത്തിന് വ്യാജ മരുന്ന് കഴിച്ചതിനെത്തുടർന്ന് യുവാക്കള്‍ അബോധ അവസ്ഥയിലാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാള്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്. ബുറുഗപള്ളിയിലെ ലക്ഷ്മിനരസിംഹലു (45), ഷഹാബാദിലെ ഗണേഷ് ബാബു റാത്തോഡ് (24), മഡ്കല്‍ ഗ്രാമത്തിലെ നാഗേഷ് ഭീമാഷപ്പ ഗഡഗു (25) എന്നിവരാണ് മരിച്ചത്.
ലക്ഷ്മി നരസിംഹലുവിന്റെ മകൻ നിങ്കപ്പ നരസിംഹലുവിന്റെ ആരോഗ്യനില അതിഗുരുതരമായതിനാല്‍ കലബുറുഗി ജില്ല ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഇമാദാപുര ഗ്രാമത്തില്‍ താമസിക്കുന്ന നാടൻ മരുന്നുകള്‍ ഉപയോഗിച്ച് മദ്യപാനികള്‍ക്ക് ചികിത്സ നല്‍കുന്ന മുത്യ എന്നറിയപ്പെടുന്ന ഫക്കീരപ്പയാണ് നാലുപേരെയും ചികിത്സിച്ചത്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മദ്യാസക്തിയില്‍ നിന്ന് വ്യക്തികളെ സഹായിക്കുന്നതിനായി ഫക്കീരപ്പ നാടൻ മരുന്നുകള്‍ വിതരണം ചെയ്തുവരുന്നു.
ബുധനാഴ്ച, നാല് ഇരകള്‍ക്കും അദ്ദേഹം കഷായം നല്‍കി, അത് കുടിച്ച ഉടനെ അവരെല്ലാം രോഗബാധിതരായി. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സെഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എണ്ണ പാക്കറ്റ് തുറക്കാന്‍ തിളച്ച എണ്ണയില്‍ മുക്കി ഉരുക്കി തെരുവ് കച്ചവടക്കാരൻ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
ലുധിയാനയില്‍ ഒരു തെരുവ് കച്ചവടക്കാരൻ പക്കോറ ഉണ്ടാക്കുന്നതിന്റെ വൈറല്‍ വീഡിയോ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചൂടേറിയ ചർച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.ഈയിടെ എക്സില്‍ വീണ്ടും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്ത ഈ റീല്‍ ആരോഗ്യ വിദഗ്ദ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.വൈറല്‍ വീഡിയോയില്‍, പക്കോറ വില്‍ക്കുന്നയാള്‍ തന്റെ കൈകളില്‍ അഞ്ച് എണ്ണ പാക്കറ്റുകള്‍ പിടിച്ചിരിക്കുന്നത് കാണാം.
ഇതിന് വെറും 10 രൂപ മാത്രമാണ് വില. ഈ കുറഞ്ഞ വില വ്ലോഗറെ അത്ഭുതപ്പെടുത്തുന്നു. കഴിയുന്നത്ര കാലം ഈ വില നിലനിർത്തുമെന്ന് കച്ചവടക്കാരൻ പറയുന്നു. വറുത്ത “ഹോട്ട് ഡോഗ്സ്” തയ്യാറാക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാവില്‍ മുക്കിയ ബ്രെഡ് കഷണങ്ങള്‍ ഒരു വലിയ പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്നു. അത് കൈകൊണ്ട് എടുത്ത് കടായിയിലേക്ക് മാറ്റുന്നതും കാണാം. വീഡിയോയിലെ എഴുത്ത്, “Viral flyover pakore” എന്നാണ് – ലുധിയാനയിലെ ഗില്‍ ചൗക്കിലുള്ള ഈ തട്ടുകടയുടെ സ്ഥലത്തെക്കുറിച്ചുള്ള സൂചനയാണിത്.ഡയബറ്റിക് രോഗികള്‍ക്ക് വേണ്ടിയുള്ള ഫ്രൂട്ട് ക്രീം വില്‍ക്കുന്ന തട്ടുകടയെക്കുറിച്ച് ‘ഷുഗർ-ഫ്രീ കേള്‍ക്കാൻ നല്ലതാണ്’ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി.