ദേശീയപാത 66 ലെ പാവഞ്ചെക്ക് സമീപം വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു. പിതാവ് ഗോപാലാചാര്യക്കൊപ്പം (57) സ്കൂട്ടറില്‍ സഞ്ചരിച്ച ശ്രുതിയാണ്(27) മരിച്ചത്.ശ്രുതിയും പിതാവും റെയിൻകോട്ട് ധരിക്കാൻ കടക്ക് സമീപം വാഹനം നിർത്തിയപ്പോള്‍ അമിത വേഗത്തില്‍ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗോപാലാചാര്യയുടെ കാലൊടിഞ്ഞ് ചികിത്സയിലാണ്.
സഹോദരൻ സുജിത്തിന്റെ (24) മരണത്തെത്തുടർന്ന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ ചെന്നൈയില്‍നിന്നെത്തിയതായിരുന്നു ശ്രുതി.അശ്രദ്ധമായി അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ഹൊന്നാവറില്‍ നിന്നുള്ള കാർ ഡ്രൈവർ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയില്‍ സോഫ്റ്റ്‌വെയർ പ്രഫഷനലായി ജോലി ചെയ്യുന്ന കമ്ബ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രുതി.
പാകിസ്ഥാനെ നടുക്കി 5.3 തീവ്രതയുള്ള ഭൂചലനം, പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ താഴ്ചയില്‍
പാകിസ്ഥാനില്‍ ഭൂകമ്ബം. ഇന്ത്യൻ സമയം പുലർച്ചെ 3.54 ഓടെയാണ് ഭൂചലനം ഉണ്ടായത്. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ നിന്നും 149 കിലോമീറ്റർ പടിഞ്ഞാറായി ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം.റിക്ടർ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന അതിർത്തിയില്‍ പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നതിനാല്‍, രാജ്യത്ത് ഭൂകമ്ബങ്ങള്‍ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. അതേസമയം ഇന്ത്യൻ നാഷണല്‍ സീസ്മോളജിയിലെ ഭൂകമ്ബ മാപിനി പ്രകാരം 5.2 ആണ് ഭൂകമ്ബ തീവ്രത.