ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ 18.750 കിലോമീറ്റർ വരെ (സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ഇലക്ട്രോണിക്സസ് സിറ്റി വരെ) എലിവേറ്റഡ് സെക്ഷനിലും കർണാടക-തമിഴ്നാട് അതിർത്തി വരെയുള്ള അറ്റ്-ഗ്രേഡ് സെക്ഷനിലുമാണ് (33.130 കിലോമീറ്റർ) പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വരിക.ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ കാറ്, ജീപ്പ്, വാൻ എന്നിവയ്ക്ക് 65 രൂപയും ഇരുവശങ്ങളിലേക്ക് 95 രൂപയും ആണ് ഈടാക്കുക.
പ്രതിമാസ പാസ് 1885 രൂപക്ക് ലഭിക്കും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 350 രൂപയും, ഇരുദിശകളിലേക്കും ആയി 530 രൂപയുമാണ് നൽകേണ്ടി വരിക. മിനി ബസ്, ചെറു ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 90 രൂപയും ഇരുവശകളിലേക്ക് 130 രൂപയും ഈടാക്കും. അത്തിബെലെ ഹൈവേയിൽ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 40 രൂപയും ഇരുവശങ്ങളിലേക്ക് 55 രൂപയും ഈടാക്കും. മിനി ബസ്, ചെറു ചരക്ക് വാഹനങ്ങൽ എന്നിവയ്ക്ക് 65 രൂപയും ഇരുവശങ്ങളിലേക്ക് 95 രൂപയും ഈടാക്കും. ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയാണ് നിരക്ക് വർധന എന്ന് ബെംഗളൂരു എലിവേറ്റഡ് ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
ഒന്ന് ഇങ്ങോട്ട് പറഞ്ഞാല്‍ രണ്ടെണ്ണം അങ്ങോട്ട്; സീറ്റിന്റെ പേരില്‍ ദില്ലി മെട്രോ ‘യുദ്ധക്കളമാക്കി’ രണ്ട് സ്ത്രീകള്‍
തിരക്കുപിടിച്ച ജീവിതത്തില്‍ പലരും യാത്രയ്ക്കായി ആശ്രയിക്കുന്നത് മെട്രോകളെയാണ്. എന്നാല്‍ ഇക്കാലത്ത് ദില്ലി മെട്രോ യാത്ര ചെയ്യാനുള്ള ഒരു മാർഗമല്ല, മറിച്ച് ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്.സീറ്റിന്റെ പേരില്‍ നടക്കുന്ന ‘യുദ്ധങ്ങള്‍’ കൂടുതലും വനിതാ കോച്ചില്‍ ആണ്. ചിലപ്പോള്‍ വിഷയം കൈവിട്ടു പോകാറുണ്ട്. ഇത് അവസാനിക്കുക തമ്മില്‍ത്തല്ലില്‍ ആയിരിക്കും. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സീറ്റിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായതായും തർക്കം രൂക്ഷമായതോടെ ഇരുവരും പരസ്പരം മോശമായി സംസാരിക്കാൻ തുടങ്ങിയതായും വൈറലാകുന്ന വീഡിയോയില്‍ കാണാം. മുതിർന്നവരോട് സംസാരിക്കാൻ തനിക്ക് മര്യാദയില്ലെന്ന് സ്ത്രീ പെണ്‍കുട്ടിയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഈ മുഴുവൻ നാടകത്തിന്റെയും വീഡിയോ @gharkekalesh എന്ന എക്സ് അക്കൗണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ഇതിനോടകം ആ വീഡിയോ കണ്ടിരിക്കുന്നത്. രസകരമായ പ്രതികരണങ്ങളും കിട്ടുന്നുണ്ട്. ‘ദില്ലി മെട്രോ കുറച്ചുകൂടി ബിഗ് ബോസ് വീട് പോലെയാണ്’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ‘ഇത് ഒരു ദൈനംദിന സംഭവമാണ്.’ എന്ന് ഒരാള്‍ പറയുമ്ബോള്‍ ‘സിനിമകളേക്കാള്‍ കൂടുതല്‍ വിനോദം ദില്ലി മെട്രോയിലുണ്ട്’ എന്ന് മറ്റൊരാളും പറയുന്നു.