മോഷണത്തിന്റെ സ്വഭാവമനുസരിച്ച് പലതരം കള്ളന്മാരെ കാണാറുണ്ടല്ലോ. മൈസൂരില്‍ ഇതാ അത്തരത്തിലൊരു കള്ളൻ, മോഷ്ടിക്കുന്നത് മഹീന്ദ്ര ഥാർ കാറിന്റെ അലോയ് സ്പെയർ വീലുകള്‍ മാത്രം.കഴിഞ്ഞയാഴ്ച രണ്ട് മണിക്കൂറിനിടെ 14 ഥാറുകളുടെ പിന്നിലെ ടയറുകളാണ് മോഷണംപോയത്.മൈസൂരുവിലെ റെസിഡൻഷ്യല്‍ മേഖലയായ വിജയനഗർ സെക്കൻഡ് സ്റ്റേജില്‍ ജൂണ്‍ 18ന് അർധരാത്രിയായിരുന്നു സംഭവം. രാത്രി 1.30നും 3.30നും ഇടയില്‍ 14 ഥാറുകളുടെ സ്പെയർ വീല്‍ അഴിച്ചുകൊണ്ടുപോകുകയായിരുന്നു.
മഹീന്ദ്രയുടെ തന്നെ എക്സ്.യു.വി 500 എന്ന എസ്.യു.വി വാഹനത്തിലെത്തിയയാളാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞു. ഥാറിന് അരികില്‍ വാഹനം നിർത്തി ഒരു പരിഭ്രമവും കൂടാതെ ഇയാള്‍ സാവധാനം വീല്‍ അഴിച്ച് സ്വന്തം വണ്ടിയിലേക്കിടുകയാണ്.മോഷണംപോയ വീലുകള്ക്കെല്ലാം കൂടി 5.6 ലക്ഷം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. ഇതേവാഹനം ഏതാനും ദിവസങ്ങളായി മേഖലയില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഥാർ കാറുകള്‍ നിർത്തിയിട്ട ഇടങ്ങള്‍ മനസ്സിലാക്കാൻ വേണ്ടിയാണ് ഇതെന്നാണ് നിഗമനം.
വിമാന യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരൻ; കൈയോടെ പൊക്കി സഹയാത്രികൻ; വീഡിയോ
വിമാന യാത്രയില്‍ രസകരവും കൗതുകമുണർത്തുന്നതുമായ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണയായി വിമാനങ്ങളില്‍ യാത്രക്കാർക്ക് ഉപയോഗിക്കാനായി പല സാധനങ്ങളും നല്‍കാറുണ്ട്.അവയില്‍ മിക്കതും ഉപയോഗിച്ച ശേഷം തിരികെ നല്‍കേണ്ടതുമാണ്. എന്നാല്‍ ചില ആളുകള്‍ ഇതൊക്കെ കൈക്കലാക്കി കൊണ്ട് വരാറും ഉണ്ട്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലാകുന്നത്. അത് ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് ഒരു യാത്രക്കാരന് ലൈഫ് ജാക്കറ്റ് മോഷ്ടിക്കുന്ന ഒരു വീഡിയോയാണ്.
വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് കരുതിയിരിക്കുന്ന ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന് എടുത്ത് തന്റെ ഭാഗില്‍ ഒളിപ്പിച്ചത്. എന്നാല്‍ മറ്റൊരു യാത്രക്കാരന് ഇത് കൈയോടെ പിടികൂടി.വീഡിയോയുടെ തുടക്കത്തില്‍ തന്നെ ബാഗ് തുറക്കാനും അതില്‍ ലൈഫ് ജാക്കറ്റുണ്ടെന്നും ഒരാള്‍ ആരോപിക്കുന്നു. തുടര്‍ന്ന് സമീപത്ത് നിന്ന ഒരാളോട് നിങ്ങളുടെ ബാഗ് ആണോ തുറക്കൂവെന്ന് പറഞ്ഞ് തുറക്കാന്‍ നിര്‍ബന്ധിക്കുന്നു.
ഏറെ നേരെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ബാഗ് തുറക്കുന്നു. ഈ സമയം ബാഗിനുള്ളില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഒരു ലൈഫ് ജാക്കറ്റ് യുവാവ് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി എത്തിയത്.