Home Featured അവര്‍ പേര് ചോദിച്ചു, ജയ്ശ്രീറാം വിളിക്കാൻ പറഞ്ഞു, നിരസിച്ചതോടെ വളഞ്ഞിട്ട് തല്ലി, ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു’; ബംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

അവര്‍ പേര് ചോദിച്ചു, ജയ്ശ്രീറാം വിളിക്കാൻ പറഞ്ഞു, നിരസിച്ചതോടെ വളഞ്ഞിട്ട് തല്ലി, ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു’; ബംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

by admin

ബംഗളൂരു: ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് മുസ്‌ലിം യുവാവിന് നേരെ ആക്രമണം. വസീം അഹമ്മദ് എന്ന 35കാരനെയാണ് ഗുരുതര പരിക്കുകളോടെ ബംഗളൂരു യെലഹങ്ക ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മർദനത്തില്‍ വസീമിന് ആന്തരിക ക്ഷതവും വലതുചെവിയുടെ കേള്‍വിയും നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ജൂണ്‍ 22ന് വൈകുന്നേരം സാമ്ബിഗെഹള്ളിക്ക് സമീപമുള്ള ഹെഗ്‌ഡെ നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം.സംഭവത്തെ കുറിച്ച്‌ വസീം വിശദീകരിക്കുന്നത് ഇങ്ങനെ, ‘ഞായറാഴ്ച സുഹൃത്തും മെക്കാനിക്കുമായ സമീറിനൊപ്പം ഓട്ടോറിക്ഷയില്‍ പോകവെ വിശ്രമിക്കാനായി ഒരു ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി.

സമീപത്ത് മദ്യപിച്ചുകൊണ്ടിരുന്ന എട്ടോളം പേർ ഞങ്ങളുടെ അടുത്ത് വന്ന് പേര് ചോദിച്ചു. തുടർന്ന് ജയ്ശ്രീറാം വിളക്കാൻ ആവശ്യപ്പെട്ടു. അത് നിരസിച്ചതോടെ ആക്രമണം തുടങ്ങി. അതോടെ സമീർ ഓടിരക്ഷപ്പെട്ടു. എന്നെ അവർ വളഞ്ഞിട്ട് തല്ലി’-വസീം പറയുന്നു.അതേസമയം, സംഭവത്തില്‍ പൊലീസിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അഹമ്മദിന്റെ പരാതിയില്‍ മുദ്രാവാക്യവുമായി ബന്ധപ്പെട്ട ഒരു പ്രകോപനവും പരാമർശിക്കുന്നില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സജീത്ത് വി.ജെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍, ആക്രമണത്തിന്റെ വർഗീയ സ്വഭാവം രേഖപ്പെടുത്താതെ കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നവെന്നാണ് ആരോപണം ശക്തമാണ്.

തമിഴ്‌നാട്ടില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തിരുപ്പൂർ ജില്ലയിലെ കുമാരനന്ദപുരം ഗ്രാമത്തില്‍ ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുപ്പത് വയസുള്ള ബാലമുരുഗൻ എന്നയാളാണ് കുത്തേറ്റ് മരിച്ചത്.ഹിന്ദു മുന്നണിയുടെ നിയമവിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നയാളായിരുന്നു ബാലമുരുഗൻ. പുലർച്ചെ നാല് മണിയോടെ പുറത്തേക്കിറങ്ങിയപ്പോള്‍ വീടിന് സമീപത്തായി നിലയുറപ്പിച്ചിരുന്ന മൂന്ന് പേരാണ് ബാലമുരുഗനെ കുത്തിയത്.പ്രതികളെ കണ്ടെത്താൻ പൊലീസ് എല്ലാ നടപടിയും ആരംഭിച്ചുകഴിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ചുവരികയാണ്. നിലവില്‍ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ കണ്ടെത്താനുളള ദൗത്യം ആരംഭിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group