വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണു. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.ശിവമോഗ ജില്ലയിലെ കുംസി പൊലീസ് സ്റ്റേഷൻ പരിധിയില്‍ യാദവാല ഗ്രാമത്തിലാണ് സംഭവം. 22 വയസ്സുകാരായ പി.എ.ഗൗതം, കെ.സി.ചിരഞ്ജീവി എന്നിവരാണ് മരിച്ചത്. മറ്റൊരു യുവാവ് കൂടി കുളത്തില്‍ വീണെങ്കിലും നീന്തി രക്ഷപ്പെടുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ കരക്കെത്തിച്ചത്.
ഗൗതമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തോട് ചേർന്ന വയലിനടുത്താണ് ദുരന്തമുണ്ടായത്. ഗൗതം 10 സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി തോട്ടം സന്ദർശിച്ചിരുന്നു. കുളത്തില്‍ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചിരഞ്ജീവി അബദ്ധത്തില്‍ കുളത്തില്‍ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ ഗൗതമും മുങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു രൂപയുടെ അരി കഴുകി വെളുപ്പിച്ച് 10 കിലോ ചാക്കിലാക്കും; പേരിനൊരു ബ്രാൻഡും; 435 ചാക്ക് അരി പിടിച്ചെടുത്തു
ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച് ബ്രാൻഡഡ് എന്ന പേരില്‍ മലയാളി തീൻമേശയില്‍ എത്തുന്നു.റേഷൻ അരിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിലോയ്‌ക്ക് ഒന്നോ രണ്ടോ രൂപയ്‌ക്ക് കിട്ടുന്ന അരിയും ചേർത്താണ് വില്‍പ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം പാലോട് ഇത്തരത്തിലുളള ഗോഡൗണ്‍ സപ്ലൈസ് വകുപ്പ് പൂട്ടിച്ചു. ആപ്പിള്‍ എന്ന ബ്രാൻഡിലാണ് ഇവിടെ നിന്നും അരി വില്‍പ്പന നടത്തിയിരുന്നത്.നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്‌ക്ക് എടുത്തത്.
ഒരു മാസം മുമ്ബാണ് എഎംഎസ് ട്രേഡിംഗ് കമ്ബനി എന്ന പേരില്‍ ഗോഡൗണ്‍ ആരംഭിച്ചത്. ഗോഡൗണിന്റെ പ്രവർത്തനത്തില്‍ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു.പരിശോധനയില്‍ പഴയതും പുതിയതുമായ 435 അരിച്ചാക്കുകള്‍ പിടിച്ചെടുത്തു. ഇവ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അരി ഗുണനിലവാര പരിശോധനയ്‌ക്ക് അയക്കുമെന്ന് സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.