കമല്‍ഹാസൻ നായകനായ ‘തഗ് ലൈഫ്’ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് കന്നഡ ജനതയോട് അഭ്യർത്ഥിച്ച് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ.ചിത്രത്തിന്റെ റിലീസ് സുപ്രീം കോടതി ചൊവ്വാഴ്ച സംസ്ഥാനത്ത് അനുവദിച്ചതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ”സുപ്രീം കോടതിയുടെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ കർണാടകയില്‍ റിലീസ് ചെയ്യുമ്ബോള്‍ ചിത്രം ബഹിഷ്‌കരിക്കാൻ ഞങ്ങള്‍ ജനങ്ങളോട് അഭ്യർത്ഥിക്കും, കമല്‍ഹാസൻ ഒരു ഭാഷാ പണ്ഡിതനോ ചരിത്രകാരനോ അല്ല. എന്നിട്ടും അദ്ദേഹം നമ്മുടെ ഭാഷയോട് അനാദരവ് കാണിച്ചു.
അപ്പോള്‍ ആത്മാഭിമാനമുള്ള കന്നഡിഗന്മാർ എന്തിനാണ് ഈ സിനിമ കാണുന്നത്?’ കർണാടക രക്ഷണ വേദികെ സംസ്ഥാന പ്രസിഡന്റ് എച്ച്. ശിവരാമ ഗൗഡ പറഞ്ഞു.’തഗ് ലൈഫ്’ എന്ന സിനിമയുടെ റിലീസ് സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും അനുവദിക്കണമെന്ന് ജസ്റ്റിസുമാരായ ഉജ്ജല്‍ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നുഎന്നാല്‍ ഈ വിഷയം സിനിമയെക്കുറിച്ചല്ല, കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമല്‍ഹാസന്റെ പ്രസ്താവനയെക്കുറിച്ചാണെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) പ്രസിഡന്റ് എം. നരസിംഹലു പറഞ്ഞു.’
സുപ്രീം കോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അവർ പറയുന്നതെന്തും ഞങ്ങള്‍ അനുസരിക്കും. പക്ഷേ ഞങ്ങള്‍ കന്നഡ ജനതയ്‌ക്കും സർക്കാരിനും കന്നഡ അനുകൂല സംഘടനകള്‍ക്കും ഒപ്പമാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. അതിനാല്‍, ഈ വിഷയം സിനിമയെക്കുറിച്ചല്ല, അദ്ദേഹം പറഞ്ഞതിനെക്കുറിച്ചാണ്,’ നരസിംഹലു മാധ്യമങ്ങളോട് പറഞ്ഞു.’ജൂണ്‍ 5 ന് ചിത്രം റിലീസ് ചെയ്യില്ലെന്ന് കോടതിയെ അറിയിച്ചത് കമല്‍ഹാസനാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് മാപ്പ് പറയണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്,’ അദ്ദേഹം വ്യക്തമാക്കി