മാണ്ഡ്യ: മൈസൂരു -ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനടുത്തുള്ള അഗരലിംഗനദോഡിക്ക് സമീപം അതിവേഗമെത്തിയ കാർ ഡിവൈഡറിലിടിച്ചശേഷം എതിർദിശയിൽനിന്നുവന്ന മറ്റൊരു കാറിലിടിച്ച് അപകടം. ഞായറാഴ്ച രാത്രി പത്തുമണിക്ക് നടന്ന അപകടത്തിൽ രണ്ടുപേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരു സ്വദേശികളായ മഖ്സൂദ് (21), അയാൻ (25) എന്നിവരാണ് മരിച്ചത്.
ഇതേ കാറിലുണ്ടായിരുന്ന മുജാഹിദ് പാഷ, മറ്റൊരു കാറിലുണ്ടായിരുന്ന ബസവരാജ്, പാർവതി, നാഗരത്ന, നാഗരാജു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.മദ്ദൂരിലെയും ചന്നപട്ടണയിലെയും ആശുപത്രികളിൽ ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയശേഷം പിന്നീട് ബെംഗളൂരുവിലേക്കു മാറ്റി
കെനിയയിലെ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
കെനിയയില്‍ അപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി.ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തൻപുര രാധാകൃഷ്ണന്റെ മകള്‍ റിയ ആൻ, മകള്‍ ടൈറ , തൃശൂർ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിൻ. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്