മക്കള്‍ നീതി മയ്യം അധ്യക്ഷൻ കമല്‍ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് താരത്തിന്റെ മത്സരം.തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു കമല്‍ ഹാസൻ പത്രിക സമർപ്പിച്ചത്.തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വില്സൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സല്‍മ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. ഇവരും പത്രിക സമർപ്പിച്ചു. അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി ഇമ്ബദുരൈ, മുൻഎംഎല്‍എ എം.ധനപാല്‍ എന്നിവരാണു പത്രിക നല്‍കിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്ബത്തൂരില്‍ മത്സരിക്കാതിരുന്ന കമല്ഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു. കോയമ്ബത്തൂരിലെ മത്സരത്തില്‍നിന്നു പിന്മാറുന്നതിന്റെ ഭാഗമായാണ് 2025 ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്ഹാസൻ നേതൃത്വം നല്കുന്ന മക്കള്‍ നീതി മയ്യം പാർട്ടിക്ക് (എംഎൻഎം) നല്കാൻ ധാരണയായത്.രാജ്യസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് നിലവില്‍ 128 എംപിമാരുണ്ട്. പ്രതിപക്ഷത്തിന് 89 എംപിമാരാണുള്ളത്. വൈഎസ്ആര്‍സിപി, ബിആര്‍എസ്, ബിജെഡി, ബിഎസ്പി, എംഎന്‍എഫ് തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 20 അംഗങ്ങളുമാണുള്ളത്.
കമൽ ഹാസൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഇന്നലെ പുറത്തിറങ്ങി. ഏറെക്കാലമായി കാത്തിരുന്ന ഈ റിലീസ് ആരാധകർ വലിയ ആഘോഷമാക്കി മാറ്റി. 38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും ഇതിഹാസ സംവിധായകനായ മണിരത്നവും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിരയുണ്ട്.