Home Uncategorized ബെംഗളുരു: പൊതുജനങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി നേതാവ് ജീവനൊടുക്കി

ബെംഗളുരു: പൊതുജനങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി നേതാവ് ജീവനൊടുക്കി

by admin

ബെംഗളുരു: പൊതുജനങ്ങള്‍ക്കുള്ള വാട്ടർ ടാങ്കില്‍ ചാടി ബിജെപി നേതാവ് ജീവനൊടുക്കി. കർണാടകയിലെ പനേമംഗലൂരുവിലാണ് സംഭവം.രമേശ് റായ് നെല്ലിക്കാട്ടെ എന്നയാളാണ് മരിച്ചത്. പുത്തൂരു മുൻസിപ്പല്‍ കൗണ്‍സിലർ കൂടിയാണ് ജീവനൊടുക്കിയ ബിജെപി നേതാവ്.നേത്രാവതി നദീതീരത്തെ വാട്ടർടാങ്കിലാണ് ഇയാള്‍ ചാടിയത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ പനേമംഗലൂരുവിലെ പഴയ പാലത്തിന് താഴെ ബൈക്ക് വച്ച ശേഷം ഇയാള്‍ വാട്ടർടാങ്കില്‍ ചാടുകയായിരുന്നു.

മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാട്ടർടാങ്ക്.പാലത്തിന് സമീപം ബൈക്കും ചെരുപ്പും ഷർട്ടുമെല്ലാം കണ്ട നാട്ടുകാർ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് ബൈക്ക് രമേശ് റായുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുകാരെ അറിയിച്ചു. പോലിസും ഫയർഫോഴ്‌സും പ്രദേശവാസികളും നേത്രാവതി നദിയില്‍ പരിശോധന നടത്തി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വാട്ടർ ടാങ്കില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഉത്തർപ്രദേശില്‍ രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു.26 വയസുകാരനായ ദീപക് വർമയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ആലംബാഗ് പ്രദേശത്ത് വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി കമീഷണർ ആഷിഷ് ശ്രീവാസ്തവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.മെട്രോ സ്റ്റേഷനില്‍ താമസിച്ചിരുന്ന ദമ്ബതികളാണ് തങ്ങളുടെ മകളെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ആലംബാഗ് പൊലീസിനെ സമീപിച്ചത്.

ഉടൻ തന്നെ കേസെടുക്കുകയും അന്വേഷണത്തിനായി അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിക്കുകയും ചെയ്തു. പ്രതിക്കായി ഒരു ലക്ഷം രൂപയുടെ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.മെട്രോ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ ഒരാള്‍ വെളുത്ത നിറത്തിലുള്ള സ്കൂട്ടറിലെത്തി പെണ്‍കുട്ടിയെ എടുത്ത് ലിഫ്റ്റിന് പിറകിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത് വ്യക്തമായിരുന്നു.

സ്കൂട്ടറിന്‍റെ നമ്ബർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ആയിഷാബാഗില്‍ താമസിച്ചിരുന്ന വർമയാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്.വ്യാഴാഴ്ച ഇയാള്‍ സ്ഥം വിടുന്നതിനുള്ള ഒരുക്കം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെ ഇയാള്‍ നിറയൊഴിച്ചതായി പൊലീസ് അറിയിച്ചു. തിരിച്ച്‌ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോക് ബന്ധു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.കിങ്സ് ജോർജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group