Home Featured കർണാടക മഹാരാഷ്ട്ര തർക്കം വീണ്ടും മുറുകുന്നു

കർണാടക മഹാരാഷ്ട്ര തർക്കം വീണ്ടും മുറുകുന്നു

by admin

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ കൃഷ്ണനദിയിലെ അൽമാട്ടി അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള കർണാടകയുടെ നീക്കത്തിനെതിരേ മഹാരാഷ്ട്ര. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.വിജയപുര ജില്ലയിലെ അണക്കെട്ടിന്റെ ഉയരം നിലവിലുള്ള 519.6 മീറ്ററിൽനിന്ന് 524 മീറ്ററായി ഉയർത്താനാണ് കർണാടകത്തിന്റെ പദ്ധതി. മേഖലയിലെ കൃഷിക്കാവശ്യമായ ജലസേചനത്തിന് കൂടുതൽ വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.

പക്ഷേ, അണക്കെട്ടിൻ്റെ ഉയരം കൂട്ടിയാൽ മഹാരാഷ്ട്രയുടെ അതിർത്തി ജില്ലകളായ സാംഗ്ലിയും കോലാപൂരും വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്ന് ഫഡ്‌നവിസ് കത്തിൽ ചൂണ്ടിക്കാട്ടി.അതേസമയം, പദ്ധതിയുമായി കർണാടക മുന്നോട്ടുപോകുമെന്നും ഇതിന്റെ അനുമതിലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും സംസ്ഥാന ജലസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഇതിന് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും അണിനിരക്കണമെന്നും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഇതുവരെ പദ്ധതിയെ എതിർത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷ്ണ നദീജലത്തർക്കവുമായി ബന്ധപ്പെട്ട് 2010-ലുണ്ടായ ട്രിബ്യൂണൽ വിധിയിൽ അണക്കെട്ട് ഉയരംകൂട്ടുന്നതിനെ അംഗീകരിച്ചതാണ്. അന്ന് മഹാരാഷ്ട്ര ഇതിനെ എതിർത്തിരുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. ഇപ്പോൾ പെട്ടെന്ന് എതിർപ്പുമായിവരുകയാണെന്നും പറഞ്ഞു. വെള്ളപ്പൊക്കഭീഷണി മഹാരാഷ്ട്രയുടെ ആഭ്യന്തരകാര്യമാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കത്തിനെതിരേ വ്യവസായമന്ത്രി എം.ബി. പാട്ടീലും രംഗത്തെത്തി.

അൽമാട്ടി അണക്കെട്ടിൻ്റെ കാര്യത്തിൽ ഫഡ്നവിസ് അനാവശ്യവിവാദമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഉയരംകൂട്ടുമ്പോൾ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആരോപണം അദ്ദേഹം തള്ളി. വിദഗ്‌ധരുടെ പഠനറിപ്പോർട്ട് ഇക്കാര്യത്തിലുണ്ടെന്നും പറഞ്ഞു. ലാൽബഹാദൂർ ശാസ്ത്രി അണക്കെട്ട് എന്ന പേരിൽ 2005-ലാണ് അൽമാട്ടിയിൽ കർണാടകയുടെ ജലസംഭരണി നിർമാണം പൂർത്തിയാക്കിയത്.

ബാറ്റിംഗിനിടെ വിരാട് കോലി ചെയ്ത വലിയ പിഴവിനെതിരെ കണ്ണടച്ചു, അമ്ബയര്‍ക്കെതിരെ വിമര്‍ശനവുമായി ഗവാസ്കര്‍

ഐപിഎല്‍ ഫൈനലില്‍ വിരാട് കോലിയുടെ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍.ആര്‍സിബി ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്ത് ലോംഗ് ഓണിലേക്ക് അടിച്ച വിരാട് കോലി ഡബിള്‍ ഓടാൻ സഹതാരം ലിയാം ലിവിംഗ്‌സ്റ്റണോട് ആവശ്യപ്പെട്ടു. ഇരുവരും അതിവേഗ ഡബിള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.എന്നാല്‍ റണ്ണെടുക്കാന്‍ ഓടിയ കോലി പിച്ചിന് നടുവിലൂടെയാണ് ഓടിയത്.

സാധാരണഗതിയില്‍ പിച്ചിലെ അപകടമേഖലയില്‍ കൂടി ബാറ്റര്‍ റണ്ണെടുക്കാനായി ഓടിയാല്‍ അമ്ബയര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താക്കീത് ചെയ്യേണ്ടതാണെങ്കിലും ഇത്തവണ അതുണ്ടായില്ല. ഇതാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന ഗവാസ്കറെ ചൊടിപ്പിച്ചത്. പിച്ചിന് കേടുപാടുണ്ടാക്കുന്ന രീതിയിലായിരുന്നു കോലിയുടെ ഓട്ടമെന്ന് ഗവാസ്കര്‍ പറഞ്ഞു.കോലി വിക്കറ്റിനിടയിലൂടെ അതിവേഗം റണ്ണെടുക്കുന്ന ബാറ്ററാണ്. ആ പന്ത് അടിച്ചപ്പോള്‍ തന്നെ രണ്ട് റണ്‍സ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

എന്നാല്‍ റണ്ണെടുക്കാന്‍ പിച്ചിലൂടെ ഓടിയാലും ഒരു അമ്ബയറും അവനെ താക്കീത് ചെയ്യില്ല. അദ്ദേഹം പിച്ചിന് നടുവിലൂടെയാണ് ഓടുന്നത്. പഞ്ചാബിന് രണ്ടാമത് ബാറ്റ് ചെയ്യേണ്ട പിച്ചാണിതെന്നും ഗവാസ്കര്‍ പറഞ്ഞു.പിച്ചിലൂടെ ഓടിയതിന് പുറമെ കോലിയുടെ മെല്ലെപ്പോക്കിനെതിരെയും ആരാധകരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. 35 പന്തില്‍ മൂന്ന് ബൗണ്ടറി മാത്രം നേടി 43 റണ്‍സടിച്ച കോലി ടെസ്റ്റ് കളിക്കുകയായിരുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം.

മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുമ്ബൊഴൊക്കെ വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് കോലി നങ്കൂരമിട്ട് കളിച്ചത്. പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. ഫൈനലില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group