തമിഴ്‌നാട്ടില്‍ മലയാളികളായ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം. ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കടലൂര്‍ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാര്‍, താജുദ്ധീന്‍, വേങ്ങര സ്വദേശി സാജിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രിയിലാണ് സംഘം കടയിലെത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു.ആക്രമത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇരുമ്ബ് പൈപ്പും, ചട്ടുകവും കൊണ്ടാണ് അക്രമികള്‍ മൂവരെയും അക്രമിച്ചത്.
പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് പണം കൊടുക്കേണ്ട അവസ്ഥയാണെന്ന് പരിക്കേറ്റ നിസാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.പ്രതികള്‍ മനപ്പൂർവം പ്രശ്നം ഉണ്ടാക്കിയതാണെന്നും ആരോപണം ഉണ്ട്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതിനാണ് മര്‍ദിച്ചതെന്ന് നിസാർ പറഞ്ഞു. പ്രകോപനപരമായ മറ്റൊന്നും നടന്നില്ലെന്നും നിസാർ പറഞ്ഞു. ത
ങ്ങള്‍ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമേ പൊലീസ് പിടിച്ചിട്ടുള്ളുവെന്ന് നിസാര്‍ പറഞ്ഞു. യുവാക്കള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ നേരത്തെയും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. മനപ്പൂര്‍വം പദ്ധതിയിട്ട് അടിയുണ്ടാക്കിയതാണ്. ഈ സ്ഥിതി ആണെങ്കില്‍ കട തുറക്കാന്‍ പറ്റുന്നില്ലെന്നും നിസാര്‍ പറഞ്ഞു.