ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് കർണാടക സർക്കാരിന്റെ സമ്മാനമായി ബെംഗളൂരുവിൽ പാർപ്പിടസൈറ്റ് നൽകാൻ തീരുമാനം. ബാനു മുഷ്താഖ് സ്വീകരിക്കുമെങ്കിൽ ബെംഗളൂരു വികസന അതോറിറ്റി(ബിഡിഎ) ജി കാറ്റഗറിയിൽ ഉൾപ്പെട്ട സൈറ്റ് നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. പൊതുജീവിതത്തിൽ നിൽക്കുന്നവർക്ക് ബിഡിഎ അനുവദിച്ചുകൊടുക്കുന്നതാണ് ജി കാറ്റഗറി സൈറ്റ്. കർണാടകത്തിലെ ഹാസനാണ് ബാനു മുഷ്താഖിന്റെ തട്ടകം. പാർപ്പിട സൈറ്റ് സ്വീകരിച്ചാൽ അവർക്ക് ബെംഗളൂരു പുതിയ ആസ്ഥാനമാകും. ബാനു മുഷ്താഖിനെയും വിവർത്തക ദീപാ ഭസ്തിയെയും യോഗം അഭിനന്ദിച്ചു. ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരത്തിനാണ് ബുക്കർ സമ്മാനം ലഭിച്ചത്.
കന്നഡ സാഹിത്യത്തിന് ലഭിക്കുന്ന ആദ്യത്തെ ബുക്കർ സമ്മാനമാണിത്. മേയ് 20-ന് ലണ്ടനിൽനടന്ന ചടങ്ങിലാണ് പുരസ്കാരം സ്വീകരിച്ചത്. 26-ന് ബാനു നാട്ടിൽ തിരിച്ചെത്തും. ബെംഗളൂരുവിലും ഹാസനിലും അവർക്ക് വലിയ സ്വീകരണ പരിപാടികളൊരുക്കുന്നുണ്ട്.
ബംഗളൂരുവില്‍ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു: കേരളത്തിലും കേസുകളില്‍ വര്‍ദ്ധന
ബംഗളൂരുവില്‍ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചത്.മേയ് 22ന് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു. മേയ് 21 ന് സംസ്ഥാനത്ത് 16 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചത്.
അതേസമയം, കേരളത്തിലും കൊവിഡ് കേസുകളില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, മേയ് മാസത്തില്‍ ഇതുവരെ സംസ്ഥാനത്തൊട്ടാകെ 182 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കോട്ടയം ജില്ലയില്‍ 57 കേസുകളും, എറണാകുളം ജില്ലയില്‍ 34 കേസുകളും, തിരുവനന്തപുരത്ത് 30 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും പ്രത്യേക ശ്രദ്ധ വേണം.പ്രായമായവരും ഗർഭിണികളും വീടിനുള്ളില്‍ തന്നെ കഴിയണം.
ജനസാന്ദ്രതയുള്ളതോ വായുസഞ്ചാരം കുറവുള്ളതോ ആയ സ്ഥലങ്ങളില്‍ ശ്രദ്ധ പാലിക്കണമെന്നും ഒപ്പം ശുചിത്വം പാലിക്കാനും മാസ്ക് ധരിക്കാനും ജനങ്ങളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പനി, ചുമ, തൊണ്ടവേദന, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവർ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാകാനും അസുഖം വന്നാല്‍ പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഏഷ്യയിലെ പല രാജ്യങ്ങളിലും അടുത്തിടെ കൊവിഡ് കേസുകള്‍ വർദ്ധിച്ചിട്ടുണ്ട്. എന്നാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഇന്ന് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെ കൊവിഡ് കേസുകളുടെ എണ്ണം 257ആണ്.