Home Uncategorized മൈസൂര്‍ പാക്കി’ല്‍ നിന്ന് ‘പാക്’ ഔട്ട് ; മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി വ്യാപാരികള്‍

മൈസൂര്‍ പാക്കി’ല്‍ നിന്ന് ‘പാക്’ ഔട്ട് ; മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി വ്യാപാരികള്‍

by admin

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങള്‍ക്കിടയില്‍ മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകള്‍. പ്രശസ്തമായ ‘മൈസൂർ പാക്ക്’ ഉള്‍പ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്.തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരില്‍ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്ത് ‘ശ്രീ’ എന്ന് ഉപയോഗിച്ചതായി ഒരു കടയുടമ പറഞ്ഞു.മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക്, മൈസൂർ പാക്ക് തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകള്‍ ഇപ്പോള്‍ മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെ മാറ്റിയിരിക്കുകയാണ്. എന്നാല്‍ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്താനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയില്‍ മധുരം എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താൻ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്. ത്യോഹാർ സ്വീറ്റ്‌സിന്റെ ഉടമയായ അഞ്ജലി ജെയിൻ ആണ് ഈ പേരുമാറ്റത്തിന് നേതൃത്വം നല്‍കുന്നത്.

ദീപാവലിയടക്കമുള്ള ആഘോഷങ്ങളില്‍ മുൻപന്തിയിലുള്ള മൈസൂർ പാക്ക് കർണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച്‌ സാധനങ്ങള്‍ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.ദേശസ്‌നേഹത്തിന്റെ ചെറുതും എന്നാല്‍ അർത്ഥവത്തായതുമായ ഒരു പ്രവൃത്തിയായി ഇതിനെ കണക്കാക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. മധുരപലഹാരത്തിന്റെ പേരില്‍ ‘ശ്രീ’ പോലുള്ള ഒരു ഇന്ത്യൻ പദം കേള്‍ക്കുന്നത് സമാധാനവും സംതൃപ്തിയും നല്‍കുന്നുവെന്ന് പലരും പറയുന്നുണ്ട്.

പ്രാദേശിക മധുരപലഹാര അസോസിയേഷന്റെ നിരവധി അംഗങ്ങളും ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. രാജസ്ഥാൻ സംസ്ഥാനം മുഴുവൻ പേര് മാറ്റുന്നതിനെക്കുറിച്ചും, പരമ്ബരാഗത മധുരപലഹാര നാമങ്ങളില്‍ ‘പാക്’ എന്നതിന് പകരം ‘ശ്രീ’ അല്ലെങ്കില്‍ ‘ഭാരത്’ എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചർച്ചകള്‍ നടക്കുന്നുണ്ട്.

ജയ്പൂരിലെ നിരവധി പ്രശസ്ത മധുരപലഹാര നിർമ്മാതാക്കളും കാറ്ററിംഗ് സേവന ദാതാക്കളും ഈ സംരംഭത്തെ പിന്തുണച്ച്‌ മുന്നോട്ട് വന്നിട്ടുണ്ട്, താമസിയാതെ അവരും തങ്ങളുടെ മധുരപലഹാരങ്ങള്‍ക്ക് കൂടുതല്‍ ദേശസ്നേഹപരമായ പേരുകള്‍ നല്‍കുമെന്ന് പ്രസ്താവിച്ചു. ഇന്ത്യൻ സമൂഹത്തിലെ ദേശസ്നേഹം പ്രസംഗങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും അപ്പുറത്തേക്ക് എങ്ങനെ വ്യാപിക്കുന്നുവെന്ന് ഈ നീക്കം എടുത്തുകാണിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group