Home Featured കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

by admin

കേരള-കർണാടക അതിർത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുല്‍പ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ട്.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

സ്വത്തു തര്‍ക്കം, ബെംഗലൂരുവിലെ മുൻ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം

കർണാടകയിലെ മുൻ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം. ബെംഗലൂരുവിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മുത്തപ്പറായിയുടെ മകൻ റിക്കി റായിയെയാണ് അജ്ഞാതർ വെടിവച്ച്‌കൊല്ലാൻ ശ്രമിച്ചത്.ഫാം ഹൌസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്ബോഴാണ് 35കാരന് വെടിയേറ്റത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനും കാർ ഡ്രൈവറുമാണ് അക്രമം നടന്ന സമയത്ത് റിക്കി റായിക്ക് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചയോടെയാണ് വലത് കയ്യിലും മൂക്കിലും പരിക്കേറ്റ് റിക്കി ചികിത്സ തേടിയത്.

ബിദാദിയിലെ മുത്തപ്പറായിയുടെ ഫാമില്‍ നിന്ന് പുറത്തേക്ക് കാറില്‍ വരുമ്ബോഴാണ് റിക്കി വെടിയേറ്റ് വീണത്. 12എംഎം ബോർ ഷോട്ട് ഗണ്‍ ഉപയോഗിച്ച്‌ രണ്ട് റൌണ്ട് വെടിയുണ്ടകളാണ് അജ്ഞാതർ റിക്കിക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റിക്കിക്ക് നിരവധി ശത്രുക്കളാണ് ഉള്ളത്. വെടിവയ്പില്‍ പരിക്കേറ്റ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. നാല് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മുത്തപ്പറായിയുടെ മുൻ കൂട്ടാളിയായ രാകേഷ് മല്ലി, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, റിയല്‍ എസ്റ്റേറ്റ് വ്യാപാരികളായ നിതേഷ് ഷെട്ടി, വൈദ്യനാഥൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

ബെംഗലൂരുവിനെ കൈവള്ളയില്‍ അമ്മാനമാടിയ അധോലോക നേതാവിന്റെ സ്വത്തു സംബന്ധിച്ച്‌ രണ്ടാം ഭാര്യയുമായുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സ്ഥിരമായി സ്വയം ഡ്രൈവ് ചെയ്യാറുള്ള റിക്കിയെ ലക്ഷ്യമിട്ട് ഡ്രൈവിംഗ് സീറ്റിലേക്കാണ് വെടിയുണ്ടകളെത്തിയത്. ബെംഗലൂരു ഐ ടി തലസ്ഥാനമായി വികസിക്കുന്ന 1990കളില്‍ നഗരത്തെ നിയന്ത്രിച്ചിരുന്ന, നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായിരുന്നയാളാണു മുത്തപ്പ റായി.

ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് റിക്കി റായി. കൊലപാതക ശ്രമത്തിനും ആയുധം ഉപയോഗിച്ചുള്ള അക്രമത്തിനുമാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര വിശദമാക്കിയത്. കേസ് അന്വേഷണത്തിനായി നാല് പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിട്ടുള്ളത്. സിസിടിവി അടക്കമുള്ളവ പരിശോധിക്കുമെന്നും പൊലീസ് വിശദമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group