Home Featured മൈസുരുവില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈ‍ഡറില്‍ ഇടിച്ച്‌ അപകടം; മലയാളി യുവതി മരിച്ചു

മൈസുരുവില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈ‍ഡറില്‍ ഇടിച്ച്‌ അപകടം; മലയാളി യുവതി മരിച്ചു

by admin

ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൈസൂരുനഞ്ചന്‍ഗുഡ് ദേശീയപാതയില്‍ സംഭവിച്ച അപകടത്തില്‍ കാര്‍ത്തിക ബിജു (25) ആണ് മരിച്ചത്.ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴകളത്തൂര്‍ സ്വദേശിനിയായ കാര്‍ത്തിക, ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു.അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടസമയത്ത് കാര്‍ത്തികയുടെ കൂടെ ഉണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂര്‍ സ്വദേശിയായ ജി. ഗിരിശങ്കര്‍ തരകന്‍ (26) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. യുവാവിനെ മൈസൂരു ജെഎസ്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.കാര്‍ത്തിക, ഏക മകളാണ്. മാതാപിതാക്കളായ ബിജുവിന്റെയും സുനിതയുടേയും വലിയ പ്രതീക്ഷയായിരുന്ന കാര്‍ത്തികയുടെ അപ്രതീക്ഷിതമായ വേര്‍പാട് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരാണ് രണ്ട് പേരും.

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്.

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊരു ചൊല്ലുണ്ട്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാനുള്ള സാധ്യതയെയാണ് ഈ ചൊല്ല് മുന്നോട്ട് വയ്ക്കുന്നത്.മധ്യപ്രദേശില്‍ നിന്നുള്ള അസാധാരണമായ ഒരു പ്രണയ കഥ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി. മധ്യപ്രദേശിലെ ദാബ്രയിലെ ഒരു യുവതി തന്‍റെ അമ്മാവനുമായി പ്രണയത്തിലായി. സ്വാഭാവികമായും ഇത് കുടുംബത്തില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം പാട്ടായി. അമ്മാവന്‍ അവിനാശിനും മരുമകള്‍ പൂജയ്ക്കും നാട്ടില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയായി.

അങ്ങനെ ഇരിക്കെ ഇരുവരെയും ഒരു ദിവസം മുതല്‍ കാണാതായി. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ മകളെ കാണ്മാനില്ലെന്ന കേസ് ഫയല്‍ ചെയ്തു. അതേസമയം അമ്മാവനും മരുകളും ഒളിച്ചോടി നേരെ പോയത് പ്രയാഗ്രാജിലേക്കായിരുന്നു.അവിടെ വച്ച്‌ ഇരുവരും വിവാഹം കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തുകയും നേരെ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇരുവരും പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. യുവതി തിരിച്ചെത്തിതോടെ പോലീസ് വീട്ടുകാരെ വിളിപ്പിച്ചു.

ഇതോടെ പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും ഒടുവില്‍ പോലീസുകാരെ കൌണ്‍സിലിംഗില്‍ യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തെ അംഗീകരിക്കുകയും ഇരുവരെയും വീട്ടിലേക്ക് വിളിച്ച്‌ കൊണ്ട് പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഭിതർവാർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന മരുമകള്‍ പൂജയും ശിവപുരി ജില്ലയിലെ രാംനഗർ നിവാസിയായ അവനീഷ് കുശ്വാഹയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിയുന്നത്. ഇതിന് പിന്നാലെ മാര്‍ച്ച്‌ 30 നാണ് ഇരുവരും ഒളിച്ചോടിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രയാഗ് രാജില്‍ വച്ച്‌ വിവാഹം കഴിച്ച ഇരുവരും ഏപ്രില്‍ 3 -ാം തിയതിയോടെ ഭിതർവാർ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും തങ്ങളുടെ പ്രായം വിവിഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group