ബെംഗളൂരു: ദുബായിയിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് സംഘം പിടിവിട്ടില്ല. നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓണ്‍ലൈൻ ഗെയിം കളിക്കാൻ സമ്മതിച്ചില്ല; വിദ്യാര്‍ഥി മാതാപിതാക്കളെയും സഹോദരിയെയും കൊന്നു
ഓണ്‍ലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് ഒഡിഷയില്‍ വിദ്യാർഥി മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി.ജഗത്‌സിംഗ്പൂർ ജില്ലയിലെ ജയബാദ സേതി സാഹിയില്‍ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. 21കാരനായ കോളജ് വിദ്യാർഥി പിതാവിനെയും മാതാവിനെയും സഹോദരിയെയും കല്ലോ കനമുള്ള മറ്റെന്തെങ്കിലും വസ്തുവോ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഭവാനി ശങ്കർ ഉദ്ഗത പറഞ്ഞു.
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈൻ ഗെയിമുകള്‍ കളിക്കുന്നതിനെ എതിർത്തതിന് പ്രതിയായ സുർജ്യകാന്ത് സേതി മാതാപിതാക്കളോടും സഹോദരിയോടും കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജഗത്‌സിംഗ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് പ്രഭാസ് സാഹു പറഞ്ഞു.കാലിയ എന്ന പ്രശാന്ത് സേതി (65), ഭാര്യ കനകലത (62), മകള്‍ റോസലിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് പിന്നാലെ സൂർജ്യകാന്ത് ഒളിവില്‍ പോകുകയും പോലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മാതാപിതാക്കളെ കൊന്നത് താനാണെന്ന് സൂർജ്യകാന്ത് കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി.