ബെംഗളൂരു: കുട്ടികളിൽ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങൾ കാണിക്കുന്ന മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന അപൂർവ്വം രോഗം കൂടുതലായി കണ്ടുവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് ഭേദമായ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

സംസ്ഥാനത്ത് ഈ അപൂർവ്വ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് ഒന്നാം തരംഗ സമയത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാം തരംഗത്തിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് ഭേദമായി അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാണ് ചില കുട്ടികളിൽ ഈ രോഗാവസ്ഥ കണ്ടുവരുന്നത്.
ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി
മുതിർന്നവരെ പോലെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി എളുപ്പം ഉയരുകയില്ല. ഈസമയത്ത് 90 ശതമാനം കേസുകളിലും മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രം ഹൃദയത്തെ ബാധിക്കുന്നതായി കണ്ടുവരുന്നതായി നാഷണൽ ഐഎംഎ സ്റ്റാൻഡിംഗ് കമ്മിറ്റി ഫോർ ചൈൽഡ് ഹെൽത്ത് ചെയർമാൻ ഡോ. ശ്രീനിവാസ എസ് പറയുന്നു.
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്ക് .411 കോവിഡ് മരണങ്ങൾ.
ഇത് കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തുന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട രോഗമാണ് മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രം.
കുട്ടിക്ക് കോവിഡ് വന്നില്ലായെങ്കിൽ ഈ രോഗം മറ്റുള്ളവരിലേക്ക് പടരില്ല. പനിയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന തടിപ്പ് കാണുന്നതുമാണ് ആദ്യ ലക്ഷണങ്ങൾ. ചുവന്ന തടിപ്പുകളിൽ ചൊറിച്ചിൽ അനുഭവപ്പെടില്ല.

ഇതിൽ നിന്ന് ഇത് അലർജിയല്ലെന്നും മൾട്ടി ഇൻഫ്ളമേറ്ററി സിൻഡം ആകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു. കണ്ണ് ചുവക്കുക, കടുത്ത വയറുവേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണെന്നും ആസ്റ്റർ സിഎംഐ ആശുപത്രിയിലെ കുട്ടികളുടെ സ്പെഷ്യലിസ്റ്റായ ഡോ. സാഗർ പറയുന്നു.
ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു
ഒരു മാസം മുൻപ് ചുമയും പനിയും അനുഭവപ്പെടുകയും പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് വിദഗ്ഗ പരിശോധ ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.