ബെംഗളൂരു: ബെംഗളൂരുവിൽ തക്കാളിവില വീണ്ടും കുതിക്കുന്നു. ചില പച്ചക്കറിക്കടകളിൽ വില നൂറിനടുത്തെത്തി. ഓൺലൈനിൽ കിലോയ്ക്ക് നൂറുരൂപ കടന്നു. വരൾച്ചയും കനത്തമഴയും മൂലം ഇത്തവണ തക്കാളിക്ക് പ്രതീക്ഷിച്ച വിള ലഭിക്കാത്തതാണ് വിലവർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വിള കുറവായതിനാൽ തക്കാളിക്ക് ആവശ്യക്കാർ അധികമായതും വിലവർ ധിക്കാനിടയാക്കി. കർണാടകത്തിലെ പ്രധാന തക്കാളിക്കൃഷിമേഖലയായ കോലാറിൽ വിളവെടുക്കുന്നതിൽ ഭൂരിഭാഗവും കയറ്റി അയക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇത്തവണ കൃഷിമോശ മായത് ഇവിടത്തെ തക്കാളിയുടെ കയറ്റുമതിസാധ്യത വർധിപ്പിച്ചു.
കോലാർ എ.പി.എം.സി. യാഡിൽ കർഷകർ എത്തിച്ച തക്കാളിയിൽ 90 ശതമാനവും മറ്റുസംസ്ഥാനങ്ങളിലേക്ക് കയ റ്റിയയച്ചതായി എ.പി.എം.സി. അധികൃതർ പറഞ്ഞു. ഇതുമൂ ലം കോലാറിൽനിന്ന് ബെംഗളൂ രുവിലെത്തുന്ന തക്കാളിയുടെ അളവ് കുറഞ്ഞതും വിലക്കയറ്റ ത്തിന് കാരണമായി. മഴ ശക്തം മായി തുടർന്നാൽ വില ഇനിയും വർധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മറ്റുസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി എ.പി.എം.സി. അധികൃതർ പറഞ്ഞു. ഇതുമൂലം കോലാറിൽനിന്ന് ബെംഗളൂ രുവിലെത്തുന്ന തക്കാളിയുടെ അളവ് കുറഞ്ഞതും വിലക്കയറ്റ ത്തിന് കാരണമായി. മഴ ശക്തമായി തുടർന്നാൽ വില ഇനിയും വർധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.