Home Featured ബെലഗാവിയിൽ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ബെലഗാവിയിൽ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ബെംഗളൂരു:ബെലഗാവിയിലെ നിപ്പാനിയിലുള്ള രാമക്ഷേത്രത്തിന് ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. നൂറുവർഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിത്. കഴിഞ്ഞമാസം ഏഴിനും 28-നുമായി ക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഹിന്ദിയിൽ എഴുതിയ രണ്ട് കത്താണ് ക്ഷേത്രസമിതിക്ക് ലഭിച്ചത്. ആദ്യ കത്ത് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്നും രണ്ടാമത്തേത് ക്ഷേത്രവളപ്പിലെ ഹനുമാൻക്ഷേത്രത്തിൽനിന്നും ലഭിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.ബെംഗളൂരുവിലെ ഹോട്ടലിൽ ബോംബ് സ്ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിനെതിരായ ബോംബ് ഭീഷണി ആശങ്കപരത്തി. സുരക്ഷയുടെ ഭാഗമായി 14 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

സായുധ പോലീസ് സേനയുടെ ഒരു പ്ലാറ്റൂണിനെ ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചു.സംസ്ഥാനത്തെ എല്ലാക്ഷേത്രങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ മുസ്‌റായ് (ദേവസ്വം) വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി നിർദേശം നൽകി. കുറ്റവാളികളുടെപേരിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ട് നിപ്പാനി എം.എൽ.എ. ശശികല ജൊല്ലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രാജ്യമായി ഭാരതം: ഫോണുകളില്‍ 97% നിര്‍മ്മിക്കുന്നത് ഭാരതത്തില്‍

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തെ വലിയ രണ്ടാമത്തെ മൊബൈല്‍ ഉല്‍പ്പാദക രാജ്യമായി ഇന്ത്യ മാറി.ഇന്ത്യയുടെ വ്യക്തിഗത ചരക്കു കയറ്റുമതിയിലെ അഞ്ചാമത്തെ വലിയ ചരക്കായി മൈാബൈല്‍ ഫോണുകള്‍ മാറിയെന്ന് മാത്രമല്ല, രാജ്യത്ത് വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 97% ഇപ്പോള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ മൊബൈല്‍ നിര്‍മ്മാണ രംഗത്ത് രാജ്യം 20 ഇരട്ടി വളര്‍ച്ച കൈവരിച്ചതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്രേ്ടാണിക്‌സ് അസോസിയേറിയന്റെ (ഐ.സി.ഇ.എ) എന്ന കണക്കുകളും വ്യക്തമാക്കുന്നു.ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പദ്ധതികളും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍ വ്യവസായങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചതുമാണ് സമാനതകളില്ലാത്ത ഈ വിജഗാഥയ്‌ക്ക് വഴിവച്ചത്.2014ല്‍ രാജ്യത്ത് വിറ്റിരുന്ന മൊബൈല്‍ ഫോണുകളില്‍ 78 ശതമാനവും ഇറക്കുമതി ചെയ്തവയായിരുന്നെങ്കില്‍ ഇന്ന് 97 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്.

ഐ.സി.ഇ.എ യുടെ കണക്കുപ്രകാരം 2014-15 കാലത്ത് ഇന്ത്യയിലെ മൊബൈല്‍ ഫോണിന്റെ ഉല്‍പ്പാദന മൂല്യം 18,900 കോടി രൂപയായിരുന്നത് 2024 സാമ്ബത്തികവര്‍ഷത്തില്‍ 20 മടങ്ങ് വര്‍ദ്ധിച്ച്‌ 4.10 ലക്ഷം കോടി രൂപയിലെത്തി. മൊത്തം കണക്കെടുത്താല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 245 കോടിയിലധികം മൊബൈല്‍ ഫോണ്‍ സെറ്റുകളാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.2014-15ല്‍ വെറും 1,556 കോടി രൂപയായിരുന്ന ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2024 സാമ്ബത്തികവര്‍ഷത്തിന്റെ അവസാനത്തോടെ 1,20,000 കോടി രൂപയാകുമെന്നാണ് വ്യവസായത്തിന്റെ പ്രതീക്ഷ.ഈ വളര്‍ച്ച മൂലം വ്യക്തിഗത ചരക്ക് എന്ന നിലയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകളെ മാറ്റുകയും ചെയ്തിട്ടുണ്ട്.ഇലക്രേ്ടാണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയം, ഡി.പി.ഐ.ഐ.ടി, വാണിജ്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഗവണ്‍മെന്റ് മന്ത്രാലയങ്ങളും വ്യവസായവും തമ്മിലുള്ള വളരെ അടുത്ത പ്രവര്‍ത്തന ബന്ധത്തില്‍ നിന്നും അനുകൂലമായ നയ അന്തരീക്ഷത്തില്‍ നിന്നുമാണ് ഉല്‍പ്പാദനം, കയറ്റുമതി, സ്വയംപര്യാപ്തത എന്നിവയില്‍ ഈ അപാരമായ വളര്‍ച്ച കൈവരിച്ചത്.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഗവണ്‍മെന്റ് ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണ പരിപാടി (പി.എം.പി) 2017 മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ശക്തമായ ഒരു തദ്ദേശീയ മൊബൈല്‍ ഉല്‍പ്പാദന പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും വന്‍തോതിലുള്ള നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നതിനും ഈ മുന്‍കൈ സഹായിച്ചു.2014-ലെ വെറും 2 മൊബൈല്‍ ഫോണ്‍ ഫാക്ടറികളില്‍ നിന്ന് ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രാജ്യമായി മാറി.വലിയതോതിലുള്ള ഇലക്രേ്ടാണിക്‌സ് ഉല്‍പ്പാദനത്തിനും (എല്‍.എസ്.ഇ.എം) ഐ.ടി ഹാര്‍ഡ്‌വെയറിനുമുള്ള ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പ്രാത്സാഹന പരിപാടി (പി.എല്‍.ഐ) ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണത്തിനുള്ള ഒരു മത്സര കേന്ദ്രമാക്കി മാറ്റുന്നതിലേക്ക് നയിച്ചു. യോഗ്യരായവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വര്‍ദ്ധിച്ച വില്‍പ്പന മൂല്യത്തിന്റെ 3% മുതല്‍ 5% വരെ ആനുകൂല്യ പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group