Home Featured ബെംഗളൂരു: ബലാത്സംഗംചെയ്ത് വീഡിയോ പകര്‍ത്തി, 15 ലക്ഷം തട്ടിയെന്ന പരാതി; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

ബെംഗളൂരു: ബലാത്സംഗംചെയ്ത് വീഡിയോ പകര്‍ത്തി, 15 ലക്ഷം തട്ടിയെന്ന പരാതി; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

ബെംഗളൂരു: കന്നഡ സിനിമാനിര്‍മാതാവ് വീരേന്ദ്രബാബുവിനെ ബലാത്സംഗക്കേസില്‍ ബെംഗളൂരു കോഡിഗെഹള്ളി പോലീസ് അറസ്റ്റുചെയ്തു.ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബലാത്സംഗം ചെയ്യുകയും വീഡിയോദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് സ്ത്രീയുടെ പരാതി. സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പണം ഇയാള്‍ക്ക് നല്‍കുകയായിരുന്നുവെന്നും പരാതിയിലുണ്ട് . 2021-ലാണ് കേസിനാസ്പദമായ സംഭവം.ജൂലായ് 30-ന് ഇയാള്‍ വീണ്ടും സ്ത്രീയെ വിളിച്ച്‌ പണം നല്‍കാൻ ആവശ്യപ്പെട്ടു.

ഇതോടെയാണ് പരാതിനല്‍കിയത്. കാറില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇയാളുടെ ചില സുഹൃത്തുക്കളെയും കേസില്‍ പ്രതിയാക്കിയതായി പോലീസ് അറിയിച്ചു.നടനായും സംവിധായകനായും സിനിമയില്‍ സജീവമായയാളാണ് വീരേന്ദ്രബാബു. രാഷ്ട്രീയ ജനഹിത പക്ഷ എന്ന പേരില്‍ ഇയാള്‍ രാഷ്ട്രീയപ്പാര്‍ട്ടിയും രൂപവത്കരിച്ചിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് പറഞ്ഞ് ധാര്‍വാഡ് സ്വദേശിയായ ബസവരാജ് ബി. ഗോശാലില്‍നിന്ന് 1.8 കോടി രൂപ തട്ടിയെടുത്തതായി ഇയാളുടെ പേരില്‍ മറ്റൊരു കേസുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബസവരാജ് ബി. ഗോശാല്‍ വീരേന്ദ്രബാബുവിന്റെ പേരില്‍ പരാതി നല്‍കിയത്.

25,000 രൂപ പിഴ ചുമത്തി; പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാശ്രമവുമായി ലോറി ‍ഡ്രൈവർ; നാടകീയരംഗങ്ങൾ

കണ്ണൂർ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു. വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പൊലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും ചെയ്തു.

തുടർന്ന് അടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.പൊലീസ് തന്ത്രപരമായി ഇയാളെ സ്റ്റേഷനു പുറകിലേക്കു മാറ്റി വാഹനം വിട്ടുകൊടുക്കുകയായിരുന്നു. ദേഹത്തു പെട്രോൾ ഒഴിച്ചതിനാൽ, വെള്ളം അടിച്ച് കുളിപ്പിച്ചാണ് ൈഡ്രവറെ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഇയാളിൽ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group