ബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പയെ ഒരുവിഭാഗം തടഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയെ പിന്തുണക്കുന്നവരാണ് യെദിയൂരപ്പടെ തടഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിക്കമഗളൂരു ജില്ലയിലാണ് യെദിയൂരപ്പയുടെ പരിപാടി സംഘടിപ്പിച്ചത്. മുദിഗെരെ മണ്ഡലത്തിൽ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമിക്ക് വീണ്ടും നിയമസഭാ ടിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകര്‍ യെദിയൂരപ്പയെ ഘരാവോ ചെയ്തു. എതിർപ്പിനെ തുടർന്ന് മാർച്ച് റദ്ദാക്കാൻ ബി എസ് യെദിയൂരപ്പ തീരുമാനിച്ചു.
തെരഞ്ഞെടുപ്പിൽ തന്റെ മകൻ ബി വൈ വിജയേന്ദ്ര ശിവമോഗയിലെ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന യെദിയൂരപ്പയുടെ പ്രഖ്യാപനത്തെ സിടി രവി എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വിജയ് സങ്കൽപ് യാത്ര നയിക്കാൻ മുടിഗെരെയിൽ യെദിയൂരപ്പ എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുമാരസ്വാമിയെ പാർട്ടിക്ക് ഭാരമാണെന്നാണ് ഒരു വിഭാത്തിന്റെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് യെദിയൂരപ്പ റോഡ് ഷോ റദ്ദാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് മൂർച്ഛിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
പല മണ്ഡലങ്ങളിലും നേതാക്കൾ സീറ്റിനായി പരസ്യമായി രംഗത്തെത്തി. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മകൻ ബി.വൈ.വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കുമെന്നും യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു അദ്ദേഹം പറഞ്ഞു. എന്നാൽ വിജയേന്ദ്ര മത്സരിക്കുന്നതിനോട് ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. അഴിമതി ആരോപണവും ബിജെപിയെ വലയ്ക്കുന്നു.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷ്. വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഡി കെ സുരേഷ് രാമനഗരയിൽ നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സുരേഷിന്റെ പരാമർശം.
ഡി കെ സുരേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.
ബംഗളുരുവില്‍ വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഒളിച്ചോടിയ വീട്ടമ്മയുടേത്
ബംഗളുരു: ബംഗളുരുവിലെ ബൈയപ്പനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയുടെ മൃതദേഹം വീപ്പയില്‍ കാണപ്പെട്ട സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമാണെന്നു കോണ്‍ഗ്രസ്.കര്‍ണാടകയില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്നും പാര്‍ട്ടി ദേശീയവക്‌താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്‌തു. നിയമസഭാതെരഞ്ഞെടുപ്പിനു മുമ്ബ് ബി.ജെ.പി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായാണു കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കഴിഞ്ഞ ഡിസംബറിനുശേഷം കര്‍ണാടകയില്‍ മൂന്ന് സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ വീപ്പയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. ഏറ്റവുമൊടുവില്‍, കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 10-നും 11-നുമിടയിലാണു ബൈയപ്പനഹള്ളി റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശനകവാടത്തിനരികില്‍ മൃതദേഹം വീപ്പയിലാക്കി മുകളില്‍ തുണികള്‍ നിറച്ച് അടച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമല്ലെന്നും തമന്ന(27)യെന്ന യുവതിയെ ഭര്‍തൃസഹോദരനാണു കൊലപ്പെടുത്തിയതെന്നും ബംഗളുരു പോലീസ് പറഞ്ഞു.ബിഹാറില്‍നിന്ന്, ഭര്‍ത്താവ് അഫ്രോസിനെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം ഒളിച്ചോടിയതാണു തമന്ന. ഇരുവരും ബംഗളുരുവില്‍ താമസിക്കുന്നതിനിടെ ഭര്‍തൃസേഹാദരന്‍ കമാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞമാസം 12-നു തമന്നയെ കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് മൃതദേഹം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വീപ്പയില്‍ തള്ളി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയതാണു നിര്‍ണായകമായത്. മൂന്ന് പ്രതികള്‍ അറസ്‌റ്റിലായെന്നും അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്നും കര്‍ണാടക പോലീസ് വ്യക്‌തമാക്കി.,മൂന്നുമാസം, മൂന്ന് മൃതദേഹങ്ങള്‍; എല്ലാം റെയില്‍വേ സ്‌റ്റേഷനില്‍
കഴിഞ്ഞ ഡിസംബര്‍ ആറിനാണു സമാനമായ രീതിയില്‍ ആദ്യമൃതദേഹം കണ്ടെത്തിയത്. ട്രെയിനില്‍ കണ്ടെത്തിയ വീപ്പയിലെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന്, ജനുവരി നാലിന് ബംഗളുരുവിലെ യശ്വന്ത്‌പുര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും നിരവധി പരുക്കുകളോടെയുള്ള മൃതദേഹം കണ്ടെത്തി. ആദ്യത്തെ രണ്ട് കേസുകളിലും കൊല്ലപ്പെട്ട സ്‌ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല.
മൂന്ന് കൊലപാതകങ്ങള്‍ക്കും പരസ്‌പരബന്ധമുണ്ടെന്ന അഭ്യൂഹം േപാലീസ് തള്ളി. പരമ്ബരക്കൊലയാളിയെന്നു സംശയിക്കാന്‍ തെളിവുകളില്ലെന്നു െറയില്‍വേ പോലീസും അറിയിച്ചു.