Home Featured ബംഗളരു: ഒരേ ദര്‍ഗയില്‍ ഹിന്ദു, മുസ്ലീം ആചാരങ്ങള്‍:ആരാധനയ്‌ക്ക്‌ സമയം ക്രമീകരിച്ച്‌ കോടതി

ബംഗളരു: ഒരേ ദര്‍ഗയില്‍ ഹിന്ദു, മുസ്ലീം ആചാരങ്ങള്‍:ആരാധനയ്‌ക്ക്‌ സമയം ക്രമീകരിച്ച്‌ കോടതി

ബംഗളരു: ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ ആരാധനാലയത്തില്‍ വെവ്വേറെ ഉത്സവങ്ങള്‍ ആഘോഷിച്ചപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ 60,000-ത്തോളം വരുന്ന ഒരു ചെറിയ പട്ടണം പോലീസിന്റെ കനത്ത ജാഗ്രതയിലായിരുന്നു.ഒരു അപൂര്‍വ വിധിയില്‍, കര്‍ണാടക െഹെക്കോടതിയുടെ കലബുറഗി ബെഞ്ച്‌ വെള്ളിയാഴ്‌ച ഒരു കൂട്ടം ഹിന്ദുക്കള്‍ക്ക്‌ ശിവരാത്രി പ്രാര്‍ഥന നടത്താന്‍ ലാഡില്‍ മദാഖ്‌ ദര്‍ഗയില്‍ അനുമതി നല്‍കിയതാണ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നെഞ്ചിടിപ്പ്‌ കൂട്ടിയത്‌.

നേരത്തെ ഒരു മതപരമായ ട്രിബ്യൂണല്‍ പ്രാര്‍ഥനകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ദര്‍ഗ അധികാരികളുടെ അപ്പീലിന്റെ അടിസ്‌ഥാനത്തില്‍ വിധി റദ്ദാക്കാന്‍ െഹെക്കോടതിയും വിസമ്മതിച്ചു. ദര്‍ഗയില്‍ ഒരു സൂഫി സന്യാസിയുടെ ആരാധനാലയമുണ്ട്‌, കൂടാതെ കോമ്ബൗണ്ടില്‍ ഒരു രാഘവ െചെതന്യ ശിവലിംഗവും. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 -നും 6-നും ഇടയില്‍ 15 പേര്‍ക്ക്‌ ശിവലിംഗത്തെ ആരാധിക്കാനും പൂജകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്‌.സൂഫി സന്യാസിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍, മുസ്ലീം സമുദായത്തില്‍ നിന്നുള്ള 15 പേര്‍ക്ക്‌ രാവിലെ 8 നും ഉച്ചയ്‌ക്കും ഇടയില്‍ പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇവിടെ വിശ്വാസികള്‍ മുഖാമുഖം വന്നപ്പോള്‍ കല്ലേറുണ്ടായിരുന്നു.ഡ്രോണുകളെയും അധിക ഉദ്യോഗസ്‌ഥരെയും വിന്യസിച്ച്‌ പ്രദേശത്ത്‌ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. കലബുറഗി ജില്ലയിലെ അലന്ദ്‌ നഗരത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഏതൊരു ശ്രമവും തടയുന്നതിന്റെ ഭാഗമായി പോലീസ്‌ വലിയ ജനക്കൂട്ടങ്ങള്‍ നിരോധിച്ചിരുന്നു.വിവിധ യൂണിറ്റുകളില്‍ നിന്നായി അഞ്ഞൂറോളം പോലീസുകാരെ നഗരത്തിലെ വിവിധ സ്‌ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍ അലോക്‌ കുമാര്‍ പറഞ്ഞു.

കമിതാക്കള്‍ ഒരുമിച്ചെത്തി താഴിട്ട് പൂട്ടും, ആലുവയിലെ ശിവരാത്രി പാലത്തിലെ യൂറോപ്യന്‍ പ്രണയപ്പൂട്ട് ആചാരത്തില്‍ ബുദ്ധിമുട്ടി ഭക്തര്‍

ആലുവ: പ്രണയദിനം കടന്നുപോയതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ‘പ്രണയപ്പൂട്ട്’ ശിവരാത്രി നടപ്പാലത്തിലും വ്യാപകം.നടപ്പാലത്തിന്റെ വശങ്ങളില്‍ അഞ്ച് ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിരവധി കാബിനുകളുണ്ട്. ഇതിന് കൈവരിയായി സ്ഥാപിച്ചിട്ടുള്ള സ്റ്റീല്‍ നിര്‍മ്മിത ഗ്രില്ലുകളിലാണ് അടുത്ത ദിവസങ്ങളിലായി വലിയ പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കമിതാക്കള്‍ ഒരുമിച്ചെത്തി താഴിട്ട് പൂട്ടുന്നതാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

പൂട്ടിയ ശേഷം നടപ്പാലത്തില്‍ നിന്ന് താക്കോല്‍ നദിയിലേക്ക് വലിച്ചെറിയുന്നതോടെ സ്‌നേഹം ഒരിക്കലും കൈവിട്ടുപോകില്ലെന്നാണ് പറയുന്നത്. പെരിയാറിന് കുറുകെയുള്ള നടപ്പാലത്തില്‍ നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരാറുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന കമിതാക്കളാണ് യൂറോപ്യന്‍ ശൈലിയില്‍ പ്രണയബന്ധം ഊട്ടി ഉറപ്പിക്കാന്‍ പ്രണയപ്പൂട്ട് ആചാരം തുടങ്ങിയിരിക്കുന്നത്. നടപ്പാലത്തിലെ കമിതാക്കളുടെ അതിരുവിട്ട ഇടപെടല്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ക്കും മറ്റും ശല്യമാകുന്നതായി ആക്ഷേപമുണ്ട്. പാലത്തില്‍ സാമൂഹികവിരുദ്ധ ശല്യമുള്ളതായും പരാതിയുണ്ട്.

നഗരത്തിലെ മാത്രമല്ല, സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ഇവിടെയെത്താറുണ്ട്. പാര്‍ക്കിന് പിന്നിലെ നടപ്പാതയിലും ശല്യം ഏറിയതോടെ പൊലീസ് പട്രോളിംഗ് ശക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group