Home Featured ബെംഗളുരു : കർണാടക നിയമ നിർമാണ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പ് 21ന് നടക്കും.

ബെംഗളുരു : കർണാടക നിയമ നിർമാണ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പ് 21ന് നടക്കും.

ബെംഗളുരു : ബെളഗാവിയിൽ ശീതകാല സമ്മേളനം 19ന് ആരംഭിക്കാനിരിക്കെ, കർണാടക നിയമ നിർമാണ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പ് 21ന് നടക്കും. ചെയർമാനായിരുന്ന ബസവരാജ് ഹൊറട്ടി ദളിൽ നിന്നു ബിജെപിയിലേക്കു കൂറുമാറിയതോടെയാണ് ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത്.

ബിജെപി സഖ്യത്തിന്റെ ഭാഗ മായായിരുന്നു ദളിന് ചെയർമാൻ സ്ഥാനം നൽകിയിരുന്നത്. പിന്നീടു വന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലിൽ കേവല ഭൂരിപക്ഷം നേടി. ബിജെപി ടിക്കറ്റിൽ ഹൊറട്ടി വീണ്ടും എംഎൽസിയായി.

സെല്‍ഫിയ്ക്കിടെ പാറക്കുളത്തില്‍ വീണ് അപകടം: യുവതിക്കും പ്രതിശ്രുത വരനും വിവാഹശേഷം സ്വീകരണം

കൊല്ലം: സെല്‍ഫിയെടുക്കുന്നതിനിടെ കല്ലുവാതുക്കല്‍ കാട്ടുപുറം പാറക്കുളത്തില്‍ വീണ പ്രതിശ്രുത വധു കല്ലുവാതുക്കല്‍ സ്വദേശി സാന്ദ്ര എസ്.കുമാറിനും രക്ഷിക്കാന്‍ പ്രാണന്‍ പണയം വച്ച്‌ പാറക്കുളത്തിലേക്ക് ചാടിയ വരന്‍ പരവൂര്‍ സ്വദേശി വിനു.ആര്‍.കൃഷ്ണനും വിവാഹശേഷം സ്വീകരണം നല്‍കാനൊരുങ്ങി കാട്ടുപുറത്തുകാര്‍.

കുളത്തിലേക്ക് ചാടി ഇരുവരുടെയും ജീവന്‍ രക്ഷിച്ചവരേയും ആദരിക്കും. ഇന്നലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ചികിത്സയിലായതിനാല്‍ മൂന്നുമാസം കഴിഞ്ഞ് നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പകല്‍ക്കുറി വെള്ളൂര്‍ ആയിരവില്ലി ക്ഷേത്രത്തില്‍ തൊഴുത ശേഷമാണ് ഇരുവരും പാറമലയില്‍ എത്തിയത്.

പാറയുടെ മറുവശത്തുള്ള പാറക്കുളം പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ ഒരുങ്ങവേ സാന്ദ്ര കാല്‍വഴുതി 130 അടിയോളം താഴെയുള്ള കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷിക്കാന്‍ കുളത്തിലേക്ക് ചാടിയ വിനു സാന്ദ്രയെ ചേര്‍ത്തുപിടിച്ച്‌ വഴുക്കലുള്ള പാറയില്‍ പിടിച്ചു കിടന്നു. 50 അടിയോളം ആഴമുണ്ട് കുളത്തിന്.

വിനുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സി.പി.എം വേളമാനൂര്‍ എല്‍.സി സെക്രട്ടറി കാട്ടുപുറം ബാബുവിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കയറുകള്‍ കൂട്ടിക്കെട്ടി കുളത്തിലേയ്ക്ക് ഇട്ടുകൊടുത്തു. വിനു അതില്‍ പിടിച്ചുകിടന്ന് സാന്ദ്രയെ ചേര്‍ത്തുപിടിച്ചു. പി.വി.സി ചങ്ങാടവുമായി എത്തിയ ചെന്തിപ്പില്‍ കോളനിക്കാരായ ശരത്തും സുധിയും ഇവരെ കരയ്ക്കെത്തിച്ചു. അപ്പോഴേക്കും ഫയര്‍ഫോഴ്സുമെത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.

You may also like

error: Content is protected !!
Join Our WhatsApp Group