Home Featured കർണാടക- മഹാരാഷ്ട്ര അതിർത്തിത്തർക്കം;ബെംഗളൂരുവിലും വ്യാപക പ്രതിഷേധം.

കർണാടക- മഹാരാഷ്ട്ര അതിർത്തിത്തർക്കം;ബെംഗളൂരുവിലും വ്യാപക പ്രതിഷേധം.

ബെംഗളൂരു: കർണാടക- മഹാരാഷ്ട്ര അതിർത്തിത്തർക്കത്തിന്റെ പേരിൽ ബെളഗാവിയിൽ നടന്നുവന്ന പ്രതിഷേധങ്ങൾ ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ച് കന്നഡ അനുകൂല സംഘടനകൾ.ഗാന്ധിനഗറിലെ മഹാരാഷ്ട്ര ബാങ്കിനു മുന്നിൽ പ്രതിഷേധിച്ച് നമ്മ കർണാടക സേന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായും അതിർത്തി പ്രശ്നം സംബന്ധിച്ച് 14ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തുമെന്ന് എൻസിപി എംപി അമോൽ കോൽ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യകക്ഷികളായ ശിവസേന (ഉദ്ധവ് എ താക്കറെ), എൻസിപി, കോൺഗസ് പ്രതിനിധി സംഘം അമിത്ഷായെ കണ്ട് പ്രശ്നപരിഹാരം ആവ ശ്യപ്പെട്ടതിനെ തുടർന്നാണിത്.

ഇതു സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണിക്കാനിരിക്കെ, ബെളഗാവിയിൽ മഹാ രാഷ്ട്ര വാഹനങ്ങൾക്കു നേരെ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും സംഘം അമിത്ഷായെ ധരിപ്പിച്ചു.മറാഠ ഭൂരിപക്ഷമുള്ള അതിർ ത്തി ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്കൊപ്പം ചേർക്കണമെന്ന ആവശ്യത്തെയാണ് കർണാടക എതിർക്കുന്നത്. മഹാരാഷ്ട്രയിലെ കന്നഡ ഭൂരിപക്ഷമുള്ള സോളാ പൂർ, അക്കൽകോട്ട് മേഖലകൾ തിരിച്ചുവേണമെന്ന ആവശ്യം കർ ണാടകയും ഉന്നയിക്കുന്നു.

ഒരു രാജ്യം ഒരു ചാര്‍ജര്‍ പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് രാജ്യത്ത് ഒരേതരം ചാര്‍ജര്‍ പരിഗണനയില്‍. രാജ്യസഭയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ഒരു രാജ്യം ഒരു ചാര്‍ജര്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ കര്‍മസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതു വിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ അറിയിച്ചു.ഇലക്‌ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ സമിതിയിലുണ്ട്.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ഐഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പൂര്‍ണമായും യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group