Home Featured ബെംഗളൂരു: കുഞ്ഞ് ജനിക്കും മുൻപേയുള്ള ദത്ത് ഉടമ്പടി അംഗീകരിക്കാൻ പറ്റില്ല;ഹൈക്കോടതി

ബെംഗളൂരു: കുഞ്ഞ് ജനിക്കും മുൻപേയുള്ള ദത്ത് ഉടമ്പടി അംഗീകരിക്കാൻ പറ്റില്ല;ഹൈക്കോടതി

ബെംഗളൂരു: കുഞ്ഞ് ജനിക്കും മുൻപേയുള്ള ദത്ത് ഉടമ്പടി കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് ഹൈക്കോടതി വിലയിരുത്തി. രണ്ടു മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ദമ്പതികൾ തമ്മിലുണ്ടാക്കിയ ഇത്തരമൊരു ഉടമ്പടി തള്ളി കുഞ്ഞിനെ ശിശു ക്ഷേമ സമിതിക്കു കൈമാറാൻ ഉഡുപ്പി ജില്ലാ കോടതി നേരത്തെ വിധിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് യഥാർഥ രക്ഷിതാക്കളും ദത്തെടുത്ത ദമ്പതികളും ചേർന്നു നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഇതു തീർത്തും പണം ലക്ഷ്യമിട്ടുള്ള ഉടമ്പടിയാണെന്ന് ജസ്റ്റിസ് ബി.വീരപ്പയും ജസ്റ്റിസ് കെ. എസ്.ഹേമലേഖയും ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തിയത്.ദാരിദ്ര്യത്തിൽ നിന്നു കരകയറാനായി ഉഡുപ്പിയിലെ ഹിന്ദു ദമ്പതികൾ മുസ്ലിം ദമ്പതികളുമായി 2020 മാർച്ച് 21നാണ് ദത്ത് ഉടമ്പടിയുണ്ടാക്കിയത്.

തുടർന്ന് 5 ദിവസത്തിനു ശേഷം പിറന്ന കുഞ്ഞിനെ കൈമാറി.ചോദ്യം ചെയ്ത് ജില്ലാ ശിശുക്ഷേമ സമിതിയാണ് ക്രിമിനൽ കേസുമായി മുന്നോട്ടു പോയത്. ജനിക്കാനിരിക്കുന്ന കുഞ്ഞിനും വ്യക്തിയെന്ന നിലയിലുള്ള അവകാശമുണ്ട്.ജീവനു സംരക്ഷണവും അവകാശവും ഉറപ്പാക്കുന്ന ഭരണഘ ടനയുടെ 21-ാം വകുപ്പിന്റെ പരിധിയിൽ ഇതുൾപ്പെടും.യഥാർഥ രക്ഷിതാക്കൾ കുഞ്ഞിനെ സ്വീകരിക്കാൻ തയാറായാൽ ശിശുക്ഷേമ സമിതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

ടെലഗ്രാം ഉപയോക്താക്കള്‍ക്ക് സമന്‍സ് അയച്ച്‌ ഡല്‍ഹി ഹൈക്കോടതി, കാരണം ഇതാണ്

നിയമ ലംഘനം നടത്തിയ ടെലഗ്രാം ഉപയോക്താക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ഡല്‍ഹി ഹൈക്കോടതി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പകര്‍പ്പാവകാശ നിയമം ലംഘിച്ച കേസില്‍ ടെലഗ്രാം ഉപയോക്താക്കള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചത്.വിവിധ കമ്ബനികളുടെ പേയ്ഡ് കണ്ടന്റുകള്‍, ട്രേഡ് മാര്‍ക്ക് എന്നിവ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയവരുടെ വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി ടെലഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു. ടെലഗ്രാം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.പകര്‍പ്പാവകാശ ലംഘനം ആരോപിക്കപ്പെടുന്ന ചാനല്‍ അഡ്മിന്മാരുടെ പേര്, ഫോണ്‍ നമ്ബര്‍, ഐപി അഡ്രസ് എന്നിവയാണ് ടെലഗ്രാം കൈമാറിയത്. ഉപയോക്താക്കളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ടെലഗ്രാം സൂക്ഷിക്കാറുണ്ട്.

ഇവ രഹസ്യമായ വിവരങ്ങളായതിനാല്‍ സീല്‍ ചെയ്ത കവറിലാണ് ടെലഗ്രാം കോടതിക്ക് കൈമാറിയത്.ഏകദേശം 15 കോടിയിലധികം ഉപയോക്താക്കളാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ടെലഗ്രാമിന് ഉള്ളത്. കൂടാതെ, ടെലഗ്രാമിന്റെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിരവധി തരത്തിലുള്ള പേയ്ഡ് കണ്ടന്റുകള്‍ ടെലഗ്രാം മുഖാന്തരം പ്രചരിക്കുന്നുണ്ടെന്ന് ഇതിനോടകം നിരവധിയാളുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group