ബംഗളൂരു: പാകിസ്ഥാനില്‍ നിന്നുള്ള രണ്ടു വയസുകാരിക്ക് ഇന്ത്യയില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്ദര്‍ ഭക്തിന്റെ മകള്‍ അമൈറ സിക്കന്ദര്‍ ഖാനിന് നടത്തിയ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമെന്ന് ബംഗളൂരുവിലെ നാരായണ ഹെല്‍ത്ത് അറിയിച്ചു. കറാച്ചി സ്വദേശിയാണ് സിക്കന്ദര്‍ ഭക്ത്.
ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലമുണ്ടാകുന്ന അപൂര്‍വ്വ രോഗമായ മ്യൂക്കോപോളിസാക്കറിഡോസിസ് ആണ് കുട്ടിയെ ബാധിച്ചിരുന്നത്. കണ്ണ്, തലച്ചോറ് തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഈ ഗുരുതര രോഗത്തില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആശുപത്രി ചെയര്മാന് ദേവി ഷെട്ടി അറിയിച്ചു.
അച്ഛന്റെ മജ്ജയാണ് അമൈറ സിക്കന്ദര്‍ ഖാനിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലം ശരീരത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. കരളും പ്ലീഹയും വലുതാകുന്ന അവസ്ഥ ഉണ്ടാവും. അസ്ഥികളില്‍ മാറ്റം ഉണ്ടാവുമെന്നും ദേവി ഷെട്ടി പറയുന്നു.
ഈ അപൂര്‍വ്വ രോഗം ബാധിക്കുന്ന കുട്ടികള്‍ 19 വയസാകുമ്ബോഴേക്കും അംഗപരിമിതര്‍ ആകുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. പിന്നാലെ ഇവര്‍ക്ക് മരണവും സംഭവിക്കാറുണ്ട്. ഈ രോഗം മാറാനുള്ള ഏക മാര്‍ഗം മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണെന്നും ഡോക്ടര്‍ പറയുന്നു.
പെണ്‍കുട്ടിക്ക് സഹോദരങ്ങള്‍ ആരുമില്ല. പുറത്തുനിന്ന് ദാതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മാതാപിതാക്കളില്‍ ഒരാളെ ദാതാവാക്കാന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പകുതി മാത്രമാണ് പൊരുത്തമുണ്ടായിരുന്നതെന്നും ഡോക്ടര്‍ പറയുന്നു.
നാലുമാസം മുന്‍പാണ് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറയുന്നു. ശരീരത്തിലെ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകള്‍ സാധാരണ നിലയില്‍ എത്തിയതായും ഡോക്ടര്‍ പറയുന്നു.
ജിമ്മില്‍ വച്ച് ഹൃദയാഘാതം മൂലം ട്രെയിനര്‍ മരിച്ചു; വീഡിയോ പ്രചരിക്കുന്നു
ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജിമ്മിലെ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം മരണത്തിലെത്തിയവര് പ്രമുഖരടക്കം നിരവധി പേരാണ്. ഇത്തരം വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനാല് തന്നെ അമിത വ്യായാമം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാമെന്ന തരത്തിലുള്ള ആശങ്കകള്‍ അടുത്ത കാലത്തായി ആളുകളില്‍ ശക്തമാണ്.
സമാനമായൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജിമ്മിലെ പരിശീലകന് തന്നെയാണ് ഈ സംഭവത്തില്‍ ദുരവസ്ഥയുണ്ടായിരിക്കുന്നത്.
ജിമ്മില്‍ പരിശീലനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ള സൂചന. ഒരു കസേരയിലിരിക്കുകയായിരുന്നു പരിശീലകനായ ആദില്‍. ഇതിനിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം നേരിടുന്നു. അപ്പോള്‍ തന്നെ കൂടെയുള്ളവരുടെ ശ്രദ്ധയില്‍ ഇത് പെടുകയും ഇവര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ പരിചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വൈകാതെ തന്നെ ആദില്‍ തളര്‍ന്നുവീഴുകയാണ്. ഇതോടെ എല്ലാവരും ചേര്‍ന്ന് എടുത്താണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.
എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പെ തന്നെ ആദിലിന്റെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുപ്പത്തിമൂന്ന് വയസ് മാത്രമുള്ള ആദിലിന് എങ്ങനെയാണ് ഇത്തരത്തില്‍ പെടുന്നനെയൊരു ഹൃദയാഘാതം സംഭവിച്ചതെന്ന അമ്പരപ്പാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് താഴെ ഏവരും ചോദിക്കുന്നത്.
നിലവില്‍ ഈ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പലരും പിൻവലിച്ചിട്ടുണ്ട്. നേരത്തെ വ്യാപകമായ രീതിയിലാണ് ഇത് പ്രചരിക്കപ്പെട്ടിരുന്നത്.
മരിക്കുന്നതിന് മുമ്പ് ആദിലിന് ദിവസങ്ങളായി പനിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും ജിമ്മില്‍ പോകുന്നത് ഒഴിവാക്കിയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ അറിയിക്കുുന്നത്. ഇദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമുണ്ട്.