ബെംഗളൂരു : മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയിൽ വാദിക്കാൻ മുതിർന്നവരും പരിചയസമ്പന്നരുമായ അഭിഭാഷകരെ നിയമിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കം നവംബർ 23-ന് സുപ്രീം കോടതിയിൽ വാദം കേൾക്കും.
കർണാടകയ്ക്ക് വേണ്ടി ഫലപ്രദമായി വാദിക്കാൻ മുതിർന്നവരും പരിചയസമ്പന്നരുമായ ഒരു നിയമസംഘത്തെ നിയോഗിക്കുമെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വിഷയം അഡ്വക്കേറ്റ് ജനറലുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പഠനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സിഇടി (പൊതു പ്രവേശന പരീക്ഷ) മാർക്ക് പരിഗണിക്കണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ, ഉത്തരവ് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
മംഗലൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; ഇരട്ട എന്ജിന് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി
മംഗലൂരു: മംഗലൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എന്ജിന് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ ഐ.എന്‍.എസ് വിക്രാന്ത് കമ്മീഷന് ചെയ്ത കാര്യം സൂചിപ്പിച്ച് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാദേശിക സുരക്ഷയോ സാമ്ബത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എട്ട് വര്‍ഷത്തിനുളളില്‍ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി അനുവദിച്ചത്. കര്‍ണാടകയില്‍ എട്ട് ലക്ഷത്തിലധികം വീടുകള്‍ നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.ജല്‍ ജീവന് മിഷനു കീഴില്‍ 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 6 കോടിയിലധികം വീടുകളില്‍ പൈപ്പ് വെളളം എത്തിച്ചു. കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ആദ്യമായി പൈപ്പ് വെള്ളം എത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ടെയ്നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി ഏറ്റെടുത്ത ബര്‍ത്ത് നമ്ബര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തതില്‍ ഏറ്റവും പ്രധാനം. രാജ്യത്തെ തുറമുഖ വികസനത്തില്‍ നിര്‍ണായകമാണിത്. പോര്‍ട്ട് ഏറ്റെടുത്ത 1000 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
പദ്ധതി പൂര്‍ത്തിയാകുമ്ബോഴേക്കും തുറമുഖത്തിന്റെ ശേഷി നാല് മടങ്ങായി ഉയരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഈ തീരപ്രദേശത്തിന്റെ വികസനത്തിനൊപ്പം കര്‍ണാടകയുടെ വികസനം കൂടിയാണ് യാഥാര്‍ത്ഥ്യമാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിനും ആഗോള വിപണിയില്‍ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കുലായിയിലെ ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സാഗര്‍മാല പദ്ധതിയുടെ കുടക്കീഴില് നടക്കുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ സാമൂഹിക-സാമ്ബത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്.
മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുത്ത ബി.എസ് 4 നവീകരണ പദ്ധതി, കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കല്‍ (ഡീസാലിനേഷന്‍) പ്ലാന്റ് എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെഹ്ലോട്ട്, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ , കേന്ദ്ര സഹമന്ത്രിമാരായ ശ്രീപദ് യശോ നായിക്, ശന്തനു ഠാക്കൂര്‍, ശോഭ കരന്ദ്ലാഞ്ജെ, പാര്‍ലമെന്റ് അംഗം നളിന്‍ കുമാര്‍ കട്ടീല്‍, സംസ്ഥാന മന്ത്രിമാരായ അംഗാര എസ്, സുനില്‍ കുമാര്‍ വി, കോട്ട ശ്രീനിവാസ് പൂജാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.