Home Featured കേരളത്തിൽ അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ ഒക്ടോബർ 4 മുതൽ; മറ്റു നിർദേശങ്ങൾ

കേരളത്തിൽ അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ ഒക്ടോബർ 4 മുതൽ; മറ്റു നിർദേശങ്ങൾ

by മൈത്രേയൻ

തിരുവനന്തപുരം: വലിയൊരു ഇടവേളക്ക് ശേഷം അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ച്‌ കേരളം.

സംസ്ഥാനം തുറക്കുമ്ബോള്‍ സര്‍ക്കാരെടുത്ത ഏറ്റവും സുപ്രധാനമായ തീരുമാനം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ പോകുന്നു എന്നുള്ളതാണ്. വലിയൊരു ഇടവേളക്ക് ശേഷമാണ് ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ബിരുദ ബിരുദാന്തര കോഴ്സുകളില്‍ അവസാന വര്‍ഷ ക്ലാസുകാര്‍ക്കാണ് ഒക്ടോബര്‍ 4 മുതല്‍ ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്.

അതില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടും. മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിടെക്നിക്കുകളും ഉള്‍പ്പെടയുള്ള വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അതുപോലെ ഓഫീസ് ജീവനക്കാരും നിര്‍ബന്ധമായും ഒരു ഡോസ് വാക്സീനെടുത്തിരിക്കണം. ഇതിനകം തന്നെ എംബിബിഎസ് അടക്കമുള്ള അവസാന വര്‍ഷ കോഴ്സുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്

*ബംഗളുരു മലയാളി നിയമവിദ്യാര്‍ഥി തമിഴ്നാട് ഈറോഡില്‍ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍*

കെടിയു എ‍ഞ്ചിനീയറിം​ഗ് അവസാന വര്‍ഷ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. അടുത്ത ഘട്ടത്തില്‍ തുറക്കാന്‍ പോകുന്നത് റെസിഡെന്‍ഷ്യല്‍ സ്ഥാപനങ്ങളാണ്. അതില്‍ പ്രധാനമായും ഐസറാണ്. ഐസര്‍ ഇതിനകം തന്നെ ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഐഐഎം, എന്‍ഐടി, ഐഐഎസ്‍റ്റി, ഐഐടി എന്നീ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്ത ഹോസ്റ്റലുകളിലോ ക്യാംപസിലോ മറ്റോ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളും ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഒരു ബയോബബിള്‍ ഉണ്ടാകണം.

പുറത്തേക്കോ അകത്തേക്കോ ആരും തന്നെ പ്രവേശിക്കാന്‍ പാടില്ല എന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഇവിടെയും ഒരു ഡോസ് വാക്സീന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഈ രീതിയിലാണ് കേരളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകള്‍ എപ്പോള്‍ തുറക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമമായ തീരുമാനം എടുത്തിട്ടില്ല. പ്രധാനമായും പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ പോകുന്നതെന്ന് സുപ്രീം കോടതി അറിയിക്കും. 13ന് ഒരുപക്ഷേ സുപ്രീംകോടതിയുടെ അന്തിമവിധി വരും. പ്ലസ് വണ്‍ പരീക്ഷ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നശേഷം മാത്രമായിരിക്കും ഇനി സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുക. അതിന് മുമ്ബ് ഒരു വിദ​ഗ്ധ സമിതിയെ പഠനത്തിനായി നിയോ​ഗിക്കും. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും അന്തിമതീരുമാനം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group