Home Featured തരികെരെയും കൽബുർഗിയും പിടിച്ചു കോൺഗ്രസ്‌; ഹുബ്ബള്ളി ബിജെപി

തരികെരെയും കൽബുർഗിയും പിടിച്ചു കോൺഗ്രസ്‌; ഹുബ്ബള്ളി ബിജെപി

by മൈത്രേയൻ

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, കലബുറഗി സിറ്റി കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഹുബ്ബള്ളി-ധാര്‍വാഡ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 39 വാര്‍ഡുകളിലാണ് വിജയിച്ചിരിക്കുന്നത്.

അതേസമയം പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ് 33 വാര്‍ഡുകളിലും സ്വതന്ത്രര്‍ ആറ് വാര്‍ഡുകളിലും ജെ ഡി എസ് ഒന്നിലും എഐഎംഐഎം മൂന്നിടത്തും വിജയിച്ചു. കേവല ഭൂരിപക്ഷം തികയ്ക്കണമെങ്കില്‍ ബി ജെ പിക്ക് ഇവിടെ സ്വന്ത്രരുടെ പിന്തുണ കൂടെ തേടേണ്ടതുണ്ട്.

ബെലഗാവി

ബെലഗാവി സിറ്റി കോര്‍പ്പറേഷനില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ബിജെപി 35 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 10 സീറ്റുകളിലേ ജയിക്കാനായുള്ളൂ. 12 സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. എഐഎംഐഎമ്മിന് ഒരു സീറ്റും ലഭിച്ചു. ആദ്യമായിട്ട് കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എഐഎംഐഎം താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

കൽബുർഗി

അതേസമയം, കല്‍ബുര്‍ഗിയിലാണ് കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചത്. 55 സീറ്റുകളില്‍ കോണ്‍ഗ്രസ് 27 സീറ്റിലും ബിജെപി 23 ഇടങ്ങളിലും ജയിച്ചു. ജെഡിഎസിന്റെ പ്രകടനം നാല് സീറ്റില്‍ ഒതുങ്ങി. ഒരു സ്വതന്ത്രനും ജയിച്ചു. കേവല ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന് ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും സ്വന്തന്ത്രന്‍ പിന്തുണയ്ക്കുമെന്നതിനാല്‍ ഭരണം ഉറപ്പാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടു

സിറ്റി കോര്‍പ്പറേഷന്‍

55 വാര്‍ഡുകളുള്ള കലബുറഗി സിറ്റി കോര്‍പ്പറേഷനിലേക്ക് 300 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നു. 83 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍, കോണ്‍ഗ്രസില്‍ നിന്ന് 55, ബിജെപിയില്‍ നിന്ന് 47, ജനതാദളില്‍ (സെക്യുലര്‍) 45, ആം ആദ്മി പാര്‍ട്ടി (എഎപി) 26, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) ) എന്നിങ്ങനെയായിരുന്നു പ്രധാന കക്ഷികള്‍ മത്സരിച്ച സീറ്റുകളുടെ എണ്ണം.

തരികെരെ

ആകെയുള്ള 23 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് തരികെരെ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇതോടെ കൗണ്‍സിലില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു.

ബിജെപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക നിയമസഭയില്‍ തരികെരെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ ഡിഎസ് സുരേഷിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ആകെയുള്ള 23 സീറ്റുകളില്‍ 22 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്, ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബെലഗാവി, ഹുബ്ബള്ളി-ധാര്‍വാഡ്

ബെലഗാവി, ഹുബ്ബള്ളി-ധാര്‍വാഡ്, കലബുറഗി എന്നിവിടങ്ങളിലെ 195 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 1,100-ല്‍ സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പു. ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് ശേഷം അടുത്തിടെ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ അധികാരം ഏറ്റെടുത്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ ആദ്യ ലിറ്റ്മസ് ടെസ്റ്റായി വടക്കന്‍ കര്‍ണാടക മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തപ്പെട്ടിരുന്നു.

രണ്ടിടത്ത് അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും കല്‍ബുര്‍ഗിയിലും തിരികെരയിലും ഉണ്ടായ തിരിച്ചടി ബിജെപിക്ക് ക്ഷീണമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ ആശ്വാസത്തിന് വകയുണ്ടെങ്കിലും ഹുബ്ബള്ളി-ധാര്‍വാഡ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലായിരുന്നു പാര്‍ട്ടി. പി സി സി പ്രസിഡന്‍റ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രചരണവും ഇവിടെ പാര്‍ട്ടി നടത്തിയിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group