ബംഗളുരു: ചെന്നൈയിൽ നിന്നും കാറിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്ന രണ്ട് മലയാളി വിദ്യാർഥികളെ അജ്ഞാത സംഘം കൊള്ളയടിച്ചു. വിദ്യാർഥികളായ ഷഹീൻ ഹംസ, ഷാനിസ് ഉസ്മാൻ കുട്ടി എന്നിവരെയാണ് അക്രമികൾ കൊള്ളയടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 11.30 ഓടെ ചർച്ച് റോഡിനടുത്തുള്ള മ്യൂസിയം റോഡിൽ വെച്ചാണ് സംഭവം.
ഇവർ സഞ്ചരിച്ച എസ്.യു.വി കാറിനെ പിന്തുടർന്ന് മറ്റൊരു കാറിൽ വന്ന അക്രമിസംഘം ഇവർ സഞ്ചരിച്ച വാഹനം മ്യൂസിയം റോഡിൽ എത്തിയപ്പോൾ തടഞ്ഞു നിർത്തുകയായിരുന്നു. കാറിൽ നിന്നും രണ്ടു പേരേയും വലിച്ചു പുറത്തിറക്കിയ ആക്രമികൾ,
ഇരുവരെയും അക്രമികളുടെ കാറിന്റെ പിൻസീറ്റിലാക്കിയ ശേഷം കാറോടിച്ച് ഹൊസൂർ റോഡിലെ വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ആക്രമികൾ കൊല്ലുമെന്ന് ഭീഷണിമുഴക്കിയത്തോടെ വിദ്യാർഥികളിൽ ഒരാൾ ഓൺലൈൻ വഴി 10 ലക്ഷം രൂപ സംഘാംഗങ്ങളിലൊരാളിന്റെ അക്കൗണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്തു.