ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മുപ്പത്തിയൊന്നുകാരനായ രോഗി.
ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്ക് നാട്ടിൽ എത്തിയതിന് ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. ഇദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ പ്രത്യേക ഐസൊലേഷൻ മുറിയിലാണ് ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തുന്നത്.
മംഗളൂരുവിൽ നിന്ന് കണ്ണൂരിലെ വീട്ടിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവർ, വീട്ടുകാർ എന്നിവരുമായാണ് യുവാവിന് അടുത്ത ബന്ധമുണ്ടായിരുന്നത്. ഇവരെയാണ് നിലവിൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്. കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല.
Monkeypox : മങ്കിപോക്സ്; ആശങ്ക വേണ്ട, ഇതൊരു മാരകമായ രോഗവുമല്ല; വിദഗ്ധർ പറയുന്നു
സംസ്ഥാനത്ത് മങ്കിപോക്‌സ് (monkeypox) പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റൊർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാൺഡമായി പരിശോധിക്കുന്നതാണ്.
എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.
മങ്കിപോക്സ് മാരകമായ രോഗമല്ല: ഡോ. രാജീവ് ജയദേവൻ
വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് അതിവേഗം പടരുന്ന രോഗമല്ലെന്ന് കേരളത്തിലെ കൊവിഡ് ഇന്ത്യ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിലെ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
മാരകമായ ഒരു രോഗവുമല്ല. ഈ വർഷം അറിയപ്പെടുന്ന 6000 കേസുകളിൽ യുഎസിലോ യൂറോപ്പിലോ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധിക്കുക. ആഫ്രിക്കയിലെ ചില സ്ഥലങ്ങളിൽ മരണനിരക്ക് ഉണ്ടായിരുന്നു എന്നത് ശരിയാണ്, പക്ഷേ അത് പ്രാഥമികമായി ഈ വൈറസിന്റെ കോംഗോ സ്ട്രെയിൻ ആയിരുന്നു. അത് മറ്റെവിടെയെങ്കിലും പ്രചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വൈറസ് പ്രാഥമികമായി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയാണ്. രോഗബാധിതനായ വ്യക്തിയുമായി ശാരീരിക സമ്പർക്കം പുലർത്തിയവർ മാത്രമേ രോഗവ്യാപന സാധ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതുള്ളൂവെന്നും ഡോ.രാജീവ് ജയദേവൻ പറഞ്ഞു.
മങ്കിപോക്സ്; ആശങ്ക വേണ്ടെന്ന് ഡോ. സുപ്രദീപ് ഘോഷ്
വസൂരിയുമായി അടുത്ത ബന്ധമുള്ള ഒരു സൂനോട്ടിക് അണുബാധയാണ് മങ്കിപോക്സ്. രോഗബാധിതരായ മനുഷ്യരുമായോ മൃഗങ്ങളുമായോ അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയോ ഒരു വ്യക്തി സാധാരണ ത്വക്ക് ചുണങ്ങുകളിലൂടെയോ സമ്പർക്കം പുലർത്തുന്നതിലൂടെയോ പടരുന്നു. കൊവിഡ് -19 ന്റെ കാര്യത്തിലെന്നപോലെ ഇത് വായുവിലൂടെ പടരുന്നില്ല. രോഗബാധിതരുമായുള്ള അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കുക മാത്രമാണ് ചെയ്യേണ്ടതാണ്. സംശയാസ്പദമായ ചുണങ്ങുള്ള ആളുകൾ മറ്റുള്ളവരുമായി അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കണം..- ഫോർട്ടിസ്-എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ.
ഡോ. സുപ്രദീപ് ഘോഷ് പറഞ്ഞു.
ഈ വർഷം ആദ്യം 6000-ലധികം കുരങ്ങുപനി കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) പറഞ്ഞു. ഒരു പ്രത്യേക കൂട്ടം ആളുകളെ ഒറ്റപ്പെടുത്തുന്നത് അഭികാമ്യമല്ലെന്നും ഇത് ലൈംഗികമായി പകരുന്ന രോഗമായി പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും വിദഗ്ധർ പറയുന്നു.