തെരുവുകളില്‍ സോംബികളെ പോലെ അലഞ്ഞു തിരിയുന്ന മനുഷ്യരുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇന്ത്യൻ യൂട്യൂബർ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് സംഭവം.ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് വൈറലായ വീഡിയോയില്‍ കാണുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള യൂട്യൂബർ ഇഷാൻ ശർമയാണ് “സോംബികളെപ്പോലെയുള്ള ആളുകള്‍” എന്ന ക്യാപ്ഷനോടെ ആശങ്കാകരമായ ഈ വീഡിയോ എക്സില്‍ പങ്കുവെച്ചത്.കുറച്ചുനാളുകളായി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ വീഡിയോ.
നഗരത്തില്‍ പെരുകുന്ന ഭവനരഹിതരായ ആളുകളുടെ എണ്ണം, മയക്കുമരുന്നിന് അടിമകളാകുന്നവർ, പൊതുസുരക്ഷയിലെ പാളിച്ചകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ശർമ്മ തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി. വീഡിയോ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായത്.വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ചേർത്ത കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു; “ഇത് കാണുമ്ബോള്‍ എൻ്റെ ഹൃദയം തകരുന്നു. ഇതാണ് സാൻ ഫ്രാൻസിസ്കോ. അമേരിക്കയുടെ സാങ്കേതിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരം. കൂടാതെ ഏറ്റവും വലിയ ടെക് കമ്ബനികള്‍ ഉള്ള ഇടം.
ഞാൻ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കൂടിയാണിത്. തെരുവുകള്‍ ഭവനരഹിതർ, മാനസികമായി പ്രശ്നമുള്ളവർ, മയക്കുമരുന്നിന് അടിമപ്പെട്ടു പോയവർ, അല്ലെങ്കില്‍ ഈ മൂന്ന് അവസ്ഥകളും കൂടിച്ചേർന്നു പോയവർ എന്നിവരാല്‍ നിറഞ്ഞിരിക്കുന്നു. വെടിവയ്ക്കലും വാഹനങ്ങള്‍ തകർക്കലും വളരെ സാധാരണമാണ്. മോഷണങ്ങള്‍ സ്ഥിരം കഥയാകുന്നു. തെരുവുകളിലൂടെ നടന്നു നീങ്ങുന്നവർ മുഴുവൻ സോംബികളെ പോലെ. സാങ്കേതിക മുതലാളിത്തത്തിൻ്റെ ഉട്ടോപ്യയാണ് വഴിതെറ്റിപ്പോയത്. എന്തുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുന്നില്ല?”
കുറിപ്പിനോടൊപ്പം പങ്കുവെച്ച വീഡിയോയില്‍ തെരുവുകളില്‍ തളർന്നുവീണു കിടക്കുന്ന നിരവധിയായ മനുഷ്യരെയും എഴുന്നേറ്റ് നടക്കാൻ ശേഷിയില്ലാതെ നിലത്തുകൂടി ഇഴയുന്നവരെയും കാണാം. പലവിധ കാരണങ്ങളാല്‍ സ്വബോധം നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ദയനീയ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറലായതോടെ ഫ്രാൻസിസ്കോയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് നിരവധി ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു.
അനിയന്ത്രിതമായ മുതലാളിത്തത്തിൻ്റെയും അവഗണനയുടെയും ഇരുണ്ട വശമാണ് സാൻ ഫ്രാൻസിസ്കോയുടെ ഇപ്പോഴത്തെ അവസ്ഥ ഉയർത്തിക്കാട്ടുന്നത് എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സാങ്കേതികപരമായ അഭിവൃദ്ധി പ്രാപിച്ചവരില്‍ ഭൂരിഭാഗവും ഇതിനകം ടെക്സസിലെ ഓസ്റ്റിനിലേക്ക് മാറിക്കഴിഞ്ഞുവെന്നും സാൻ ഫ്രാൻസിസ്‌കോ ഇപ്പോഴില്ലെന്നും മറ്റൊരാള്‍ കുറിച്ചു. നിരവധിപ്പേർ വീഡിയോ ഭയപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ടു.