കുപ്രസിദ്ധ കൊലപാതക കേസുകളിലെ വക്കീലായ അഡ്വ. ബി.എ. ആളൂർ(ബിജു ആന്റണി ആളൂർ) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതികൾക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു ആളൂർ.സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു.
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമിറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായിരുന്നു. കൂടത്തായി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ.പുണെയിൽ നിന്നാണ് ആളൂർ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്തു. കേരളത്തിൽ പ്രമാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ആളൂർ ഹാജരായത് വൻചർച്ചയായിരുന്നു.
വരന്‍റെ യോഗ്യത അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട, വൈറലായൊരു ക്ഷണക്കത്ത്
വെറൈറ്റി വിവാഹ ക്ഷണക്കത്തുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. അതിന്‍റെ രൂപമോ, ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങളോ ഒക്കെയാകും.ഇപ്പോള്‍ ഇതാ വീണ്ടുമൊരു ക്ഷണക്കത്ത് വൈറലായിരിക്കുന്നു.ബിഹാറില്‍ നിന്നുള്ള യുവാവിന്‍റേയും യുവതിയുടേതുമാണ് വൈറലായിരിക്കുന്ന ക്ഷണക്കത്ത്. വൈറലാകാനുള്ള കാരണം ക്ഷണക്കത്തില്‍ യുവാവ് ബിഹാർ പൊലീസിന്‍റെ ഫിസിക്കല്‍ ടെസ്റ്റ് റൗണ്ട് വിജയിച്ചിട്ടുണ്ട് എന്ന് എഴുതിയിരിക്കുന്നതാണ്.
സാധാരണ ക്ഷണക്കത്തുകളില്‍ വധുവിന്‍റെയും വരന്‍റേയും പേര്. വിവാഹ തീയതി, വിവാഹ സമയം, വിവാഹവും വിരുന്നും നടക്കുന്ന സ്ഥലം എന്നീ വിവരങ്ങളൊക്കെയാണ് ഉണ്ടാകാറ്. ഒറ്റ നോട്ടത്തില്‍ ഈ വിവരങ്ങളൊക്കെയുള്ള സാധാരണ കാർഡാണിത്. പക്ഷേ, വരന്‍റെ യോഗ്യത നല്‍കിയിരിക്കുന്നതാണ് ഈ കാർഡിനെ വ്യത്യസ്തമാക്കുന്നത്.
വരന്‍റെ പേര് മഹാവീർ കുമാർ എന്നാണ്. ഈ പേരിന് അടുത്തായിട്ടാണ് ‘ബിഹാർ പൊലീസ് ഫിസിക്കല്‍ ക്വാളിഫൈഡ്’ എന്ന് എഴുതിയിരിക്കുന്നത്. വധുവിന്‍റെ പേര് ആയുഷ്മതി കുമാരി എന്നാണ് വധുവിന്‍റെ യോഗ്യതകളോ ജോലിയോ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു വ്യക്തമല്ല.ചിലപ്പോള്‍ കൂട്ടുകാർ ആരെങ്കിലും തമാശയ്ക്ക് തയാറാക്കിയ കാർഡ് ആയിരിക്കാം. എന്തായാലും സംഭവം വൈറലാണ്. നിരവധിപ്പേരാണ് കമന്‍റുമായി എത്തിയിട്ടുള്ളത്. ‘
ജെഇഇ മെയിൻ യോഗ്യത നേടി, അഡ്വാൻസിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ‘ജാർഖണ്ഡ് എക്സൈസ് പൊലീസ് ഫിസിക്കല്‍ ക്വാളിഫൈഡ്’ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.