ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്‍ പുതിയ പ്രണയബന്ധത്തിലെന്ന് സൂചന. ബംഗളൂരു സ്വദേശിയായ യുവതിയാണ് നടന്റെ പുതിയ കാമുകിയെന്നും ഇവരെ തന്റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയെന്നും ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അമീറുമായി അടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും ഫിലിം ഫെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.സ്വകാര്യതയെ മാനിച്ചാണ് അവരുടെ ചിത്രങ്ങള്‍ പുറത്തുവിടാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയെ അമീര്‍ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയെന്നും വളരെ നല്ല കൂടിക്കാഴ്ചയായിരുന്നു ഇതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് ബന്ധങ്ങളും അദ്ദേഹം വേര്‍പ്പെടുത്തിയിരുന്നു. രണ്ട് വിവാഹങ്ങളിലായി താരത്തിന് മൂന്ന് മക്കളുമുണ്ട്.59കാരനായ നടന്‍ 1986ല്‍ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. റീന ദത്തയായിരുന്നു താരത്തിന്റെ ഭാര്യ. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002ല്‍ അമീറും റീനയും വിവാഹ ബന്ധം വേര്‍പ്പെടുത്തി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍ സംവിധായകയായ കിരണ്‍ റാവുവിനെ അമീര്‍ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആസാദ് എന്നൊരു മകനുണ്ട്. 2021ല്‍ ഇരുവരും ഈ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ അഭിനയ രംഗത്ത് അത്ര സജീവമല്ല താരം. സിതാരെ സമീന്‍ പര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് താരമിപ്പോള്‍.
ഭക്ഷണത്തില്‍ എണ്ണ ഉപയോഗിക്കുന്നത് കുറയ്ക്കൂ’; ആഹ്വാനവുമായി പ്രധാനമന്ത്രി
ഭക്ഷണത്തില്‍ എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.പാചക എണ്ണയുടെ അമിത ഉപഭോഗം പൊണ്ണത്തടിക്ക് കാരണമാകുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ യുവാക്കളെയടക്കം എല്ലാ പ്രായക്കാരെയും അമിത എണ്ണ ഉപയോഗം ദോഷകരമായി ബാധിക്കുന്നു. അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതിനാല്‍ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എണ്ണ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കൂടാതെ ദിവസേന ജോലി ചെയ്യുകയും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.വീടുകളില്‍ മാസത്തിൻ്റെ തുടക്കത്തിലാണ് റേഷൻ വരുന്നത്. ഇതുവരെ, നിങ്ങള്‍ എല്ലാ മാസവും രണ്ട് ലിറ്റർ പാചക എണ്ണ വീട്ടില്‍ കൊണ്ടുവരുന്നെങ്കില്‍, കുറഞ്ഞത് 10% കുറയ്ക്കുക. ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ അളവ് 10% കുറയ്ക്കുകയാണെങ്കില്‍ നല്ലതാണെന്നും മോദി പറഞ്ഞു.
മണിപ്പാല്‍ ഹോസ്പിറ്റല്‍-ദ്വാരകയിലെ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി കണ്‍സള്‍ട്ടൻ്റായ ഡോ വിനീത് കുമാർ സുരാനയും അമിത എണ്ണ ഉപയോഗത്തിനെതിരെ രംഗത്തെത്തി. ഒരാള്‍ പ്രതിമാസം 600-700 മില്ലിയില്‍ കൂടുതല്‍ എണ്ണ കഴിക്കരുത്. ഏകദേശം ഒരുദിവസം 20 മില്ലി മാത്രമേ ഉപയോഗിക്കാവൂ.സാധാരണഗതിയില്‍ ആളുകള്‍ ശുപാർശ ചെയ്യുന്ന അളവിന്‍റെ ഇരട്ടിയോ അതിലധികമോ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഫോർട്ടിസ് സി-ഡോക് ചെയർപേഴ്‌സണ്‍ ഡോ. അനൂപ് മിശ്ര പറഞ്ഞു. ഭക്ഷണം വറുക്കാൻ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ട്രാൻസ് ഫാറ്റുകളുടെ വർദ്ധനവിന് കാരണമാകുന്നു, ഇത് ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.