കർണാടക: കർണാടക കോമണ്‍ എൻട്രൻസ് ടെസ്റ്റിന് (കെസിഇടി) വിദ്യാർത്ഥിയെ പൂണൂല് നീക്കം ചെയ്യാതെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല എന്നാരോപിച്ച് ബെംഗളൂരുവിലെ കൃപാനിധി പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു.മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് ശേഷമാണ് സംഭവം. ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.പരാതി പ്രകാരം, ഏപ്രില്‍ 23 നാണ് സംഭവം നടന്നത്. കെസിഇടി ഫിസിക്സ് പേപ്പറിന് ഹാജരാകാൻ കൃപാനിധി പിയു കോളേജില്‍ എത്തിയപ്പോള്‍, പരീക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാർ വിദ്യാർത്ഥിയോട് പൂണൂല് നീക്കം ചെയ്യാൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. തുടർന്ന് അദ്ദേഹത്തെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
പൂണൂല് നീക്കം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥി, ഈ സംഭവം തന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞു.കോമണ്‍ എൻട്രൻസ് ടെസ്റ്റ് (സിഇടി) എഴുതുന്ന വിദ്യാർത്ഥി പൂണൂല് നീക്കം ചെയ്യേണ്ടി വന്ന സംഭവം അന്വേഷിക്കാൻ രൂപീകരിച്ച കമ്മിറ്റി, കോളേജ് ജീവനക്കാരുടെ പ്രവൃത്തി മനഃപൂർവമാണെന്ന് വിലയിരുത്തി. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ ജി. രൂപീകരിച്ച പാനല്‍, കോളേജ് ഇനി പരീക്ഷാ കേന്ദ്രമായി ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.”ഞങ്ങള്‍ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. അന്വേഷണത്തില്‍, കോളേജ് ജീവനക്കാരുടെ പ്രവൃത്തി മനഃപൂർവമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. ജീവനക്കാർക്ക് ഡ്രസ് കോഡിനെക്കുറിച്ച് പരിശീലനം നല്‍കിയിരുന്നു. കെഇഎ ഒരു പ്രത്യേക ഡ്രസ് കോഡ് ഓഫീസറെയും നിയമിച്ചിരുന്നു. എന്നിരുന്നാലും, കോളേജ് ജീവനക്കാർ വിദ്യാർത്ഥികളുടെ പൂണൂല് നീക്കം ചെയ്യാൻ നിർബന്ധിച്ചു. വേറെയും 700-ലധികം കേന്ദ്രങ്ങളുണ്ടായിരുന്നു.
ഇത്തരമൊരു സംഭവം മറ്റൊരിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,” അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു, കോളേജ് പ്രിൻസിപ്പലുമായി ചർച്ച ചെയ്തു, വിദ്യാർത്ഥികള്‍, മാതാപിതാക്കള്‍, പരീക്ഷാ നിരീക്ഷകർ എന്നിവരുമായി സംസാരിച്ചു,” ഡിസി പറഞ്ഞു.കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) ഭാവിയില്‍ കോളേജിനെ ഒരു പരീക്ഷയ്ക്കും കേന്ദ്രമായി പരിഗണിക്കരുതെന്ന് റിപ്പോർട്ടില്‍ ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കമ്മിറ്റി ശുപാർശ ചെയ്തു.സിഇടിയുടെ ആദ്യ ദിവസമായ വ്യാഴാഴ്ച, കോറമംഗലയിലെ സരജപുര മെയിൻ റോഡിലുള്ള കൃപാനിധി പിയു കോളേജില്‍ മൂന്ന് വിദ്യാർത്ഥികളെ പരിശോധനയ്ക്കിടെ തടഞ്ഞുനിർത്തി പൂണൂല് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിയുരുന്നു. വിദ്യാർത്ഥികള്‍ അത് നീക്കം ചെയ്തതിന് ശേഷം പരീക്ഷ എഴുതി.മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ, കൃപാനിധി കോളേജിലെ ഫാക്കല്‍റ്റി അംഗം സുദേവീർ ഡി., സെക്കൻഡ് ഡിവിഷൻ ക്ലർക്ക് എ. സരിത, അറ്റൻഡർ ഗിരിജ എന്നിവരെ അറസ്റ്റ് ചെയ്തു.