Home തിരഞ്ഞെടുത്ത വാർത്തകൾ മദ്യപാനം എതിര്‍ത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച്‌ ആഘോഷം, 25കാരനെ വിളിച്ചുണര്‍ത്തി പൊലീസ്

മദ്യപാനം എതിര്‍ത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച്‌ ആഘോഷം, 25കാരനെ വിളിച്ചുണര്‍ത്തി പൊലീസ്

by ടാർസ്യുസ്

അംബികാപൂർ: മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച്‌ മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം.സുർഗുജ ജില്ലയില്‍ 25കാരനാണ് 50കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുടിവെള്ള ടാങ്കിലേക്ക് വലിച്ചറിഞ്ഞത്.

ബഹെരപാരയിലെ വീട്ടില്‍ അൻപതുകാരനായ പരസ് കെർക്കറ്റ തനിച്ചായിരുന്നു താമസം. 25കാരനായ മകൻ പ്രഭാത് കെർക്കറ്റ അച്ഛന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പകല്‍ രാത്രി വ്യത്യാസമില്ലാതെയുള്ള മകന്റെ മദ്യപാനം പരസ് എതിർത്തിരുന്നു. ഇതിന്റെ പേരില്‍ ഇവർ തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നു.തിങ്കളാഴ്ച പാതിരാത്രിയില്‍ യുവാവ് അച്ഛന്റെ വീടിന് സമീപത്ത് മദ്യപിച്ച നിലയില്‍ എത്തി. മകന്റെ മദ്യപാനത്തെ 50കാരൻ വിമർശിച്ചതോടെ യുവാവ് പ്രകോപിതനായി. പിന്നാലെ നടന്ന വാക്കേറ്റത്തിനിടയിലാണ് യുവാവ് വീട്ടില്‍ നിന്ന് കൈക്കോലിയുമായി എത്തി അച്ഛനെ ആക്രമിച്ചത്. തലയില്‍ നിരവധി തവണ വെട്ടേറ്റ 50കാരൻ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കൊല്ലപ്പെട്ടു.

അച്ഛൻ മരിച്ചെന്ന് ഉറപ്പായതോടെ മകൻ അച്ഛന്റെ മൃതദേഹം വീടിന് സമീപത്തെ കുടിവെള്ള ടാങ്കില്‍ വലിച്ചെറിഞ്ഞു. ഇതിന് ശേഷം സമീപത്തെ ഹോട്ടലിലെത്തിയ യുവാവ് ബിരിയാണി വാങ്ങി കഴിച്ചു. പിന്നാലെ വീട്ടില്‍ വന്നു കിടന്നുറങ്ങി. രാത്രിയില്‍ അച്ഛനും മകനും തമ്മിലുള്ള ബഹളം കേട്ട അയല്‍വാസികള്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മധ്യവയസ്കനെ കാണാനില്ലെന്ന വിവരം പുറത്ത് അറിയുന്നത്. പൊലീസ് പരിശോധനയിലാണ് മൃതദേഹം കുടിവെള്ള ടാങ്കില്‍ കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.പിന്നാലെ പൊലീസ് സമീപത്തെ വീട്ടിലെത്തി വിളിക്കുമ്പോഴാണ് 25കാരൻ ഉറക്കത്തില്‍ നിന്ന് എണീക്കുന്നത്.

കൊലപാതകത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച്‌ പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group