Home കേരളം പാലാ നഗരസഭയെ നയിക്കാൻ ഇനി ജെന്‍സി ചെയര്‍പേഴ്സണ്‍, ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവായി ദിയ ബിനു

പാലാ നഗരസഭയെ നയിക്കാൻ ഇനി ജെന്‍സി ചെയര്‍പേഴ്സണ്‍, ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവായി ദിയ ബിനു

by admin

കോട്ടയം:പാലാ ചെറുപ്പം ആകുന്നു. നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സണ്‍. 21 കാരി ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവ് ആയി ചുമതലയെറ്റു.നാടകീയതകള്‍ക്കൊടുവില്‍ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്ബോള്‍ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. അടിസ്ഥാന വികസനത്തില്‍ ഊന്നിലുള്ള മാർഗ്ഗരേഖകളുമായാണ് ചുമതല ഏല്‍ക്കുന്നത് എന്ന് ദിയ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തില്‍ പറഞ്ഞു.അച്ഛൻ ബിനു പുളിക്കകണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും വഴിതെളിച്ച രാഷ്ട്രീയ പാതയിലൂടെ ദിയ മുന്നോട്ട് പോകുമ്ബോള്‍ കുടുംബത്തിന് ഇതൊരു മധുരപ്രതികാരം വീട്ടല്‍ കൂടിയാണ്. 2023ല്‍ ഒരു കാരണവും ഇല്ലാതെ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു പുളിക്കകണ്ടം മകളിലൂടെ തിരിച്ചുപിടിച്ചത്. ഒരു കുടുംബത്തിലെ മൂന്നുപേർ സ്വതന്ത്രരായി തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോള്‍ നേരിട്ട വിമർശനങ്ങള്‍ക്കും പരിഹാസനങ്ങള്‍ക്കും ഉള്ള മറുപടിയുമുണ്ട് നഗരസഭ അധ്യക്ഷ കസേരയ്ക്ക് പിന്നില്‍.

സ്വതന്ത്രയായി മത്സരിക്കണമെന്ന അച്ഛൻ ബിനു പുളിക്കകണ്ടത്തിന്റെ ഒരു മടിയും ഇല്ലാതെ സ്വീകരിച്ചാണ് ബി എ എക്കണോമിക്സ് ബിരുദധാരിയായ ദിയ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ നീളം ദൃഢതയുള്ള ആശയങ്ങള്‍ മുന്നോട്ട് വെച്ചപ്പോള്‍ പാലാ നഗരസഭയിലെ പതിനഞ്ചാം വാർഡിലെ വോട്ടർമാർ നല്‍കിയത് 131 വോട്ടിന്റെ ഭൂരിപക്ഷം. ഒരു നാട് യുവത്വത്തില്‍ അർപ്പിച്ച വിശ്വാസത്തിന് ദീർഘവീക്ഷണം ഉള്ള വികസന കാഴ്ചപ്പാടുകള്‍ ആണ് ദിയയുടെ മറുപടിആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പല നഗരസഭയില്‍ പിന്തുണ വെണ്ടവർക്ക് മുന്നില്‍ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്സണ്‍ ആക്കണമെന്ന് ആവശ്യമായിരുന്നു. ദിയ ചെയർപേഴ്സണ്‍ ആയ നഗരസഭ കൗണ്‍സിലില്‍ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്ക കണ്ടവും ഒപ്പമുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജില്‍നിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.എല്‍ഡിഎഫ് ശ്രമം പാളിഭരണം പിടിക്കാൻ മന്ത്രി വി.എൻ. വാസവന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥിന്റെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് നടത്തിയ തീവ്രശ്രമങ്ങള്‍ ഫലം കണ്ടില്ല. പുളിക്കകണ്ടം കുടുംബവുമായി നേതാക്കള്‍ നേരിട്ടെത്തി ചർച്ചകള്‍ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താൻ സാധിച്ചില്ല. ഇതോടെ, പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്നതും ശ്രദ്ധേയമാണ്. ആകെ 26 സീറ്റുകളുള്ള നഗരസഭയില്‍ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എല്‍ഡിഎഫ്: 12 സീറ്റുകള്‍. യുഡിഎഫ്: 10 സീറ്റുകള്‍. സ്വതന്ത്രർ: 04 സീറ്റുകള്‍ (ഇതില്‍ 3 പേർ പുളിക്കകണ്ടം കുടുംബാംഗങ്ങളും ഒരാള്‍ കോണ്‍ഗ്രസ് വിമതനുമാണ്) എന്നിങ്ങനെ ആയിരുന്നു സീറ്റ് നില. പത്തൊൻപതാം വാർഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് വിമതൻ രാഹുലും പുളിക്കകണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണമുറപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് ലഭിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷന്മാരില്‍ ഒരാളായി ചുമതലയേല്‍ക്കുന്ന ദിയ ബിനുവിന് വലിയ വികസന വെല്ലുവിളികളാണ് ഇനി പാലായില്‍ കാത്തിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group