Home Featured 2019ൽ കർണാടകയിൽ കോണ്‍ഗ്രസ്-ജെ ഡി എസ് മന്ത്രിസഭ മറിച്ചിട്ടത് ചാരപണിയിലൂടെയെന്ന് വെളിപ്പെടുത്തൽ

2019ൽ കർണാടകയിൽ കോണ്‍ഗ്രസ്-ജെ ഡി എസ് മന്ത്രിസഭ മറിച്ചിട്ടത് ചാരപണിയിലൂടെയെന്ന് വെളിപ്പെടുത്തൽ

by മൈത്രേയൻ

ബംഗളുരു : കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ ഡി എസ് മന്ത്രിസഭ 2019ല്‍ മറിച്ചിട്ടത് ഇസ്രാഈല്‍ ചാരപ്പണിയുടെ ഫലമെന്ന് വെളിപ്പെടുത്തല്‍. ഡെപ്യൂടി എഡിറ്റര്‍ അജോയ് ആശിര്‍വാദ് മഹാപ്രശാസ്തയുടെ റിപോര്‍ടിലൂടെ ദി വയര്‍ ന്യൂസ് പോര്‍ടല്‍ പുറത്തുവിട്ടതാണ് വിവരം. ഉപമുഖ്യ മന്ത്രിയും കെ പി സി സി അധ്യക്ഷനുമായിരുന്ന ഡോ. ജി പരമേശ്വര, മുഖ്യമന്ത്രിയായിരിക്കെ എച് ഡി കുമാര സ്വാമിയുടെ പേര്‍സണല്‍ സെക്രടറി സതീഷ്, മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യയുടെ പേര്‍സണല്‍ സെക്രടറിയായിരുന്ന എം വെങ്കിടേഷ്, മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഢയുടെ അംഗരക്ഷകനായ പൊലീസുകാരന്‍ മഞ്ചുനാഥ് മുഡ്ഢെ ഗൗഢ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ഇസ്രാഈല്‍ കമ്ബനി ചോര്‍ത്തിയതായി പോര്‍ടല്‍ റിപോര്‍ട് ചെയ്തു.

കര്‍ണാടക നിയമസഭയിലേക്ക് 2018നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി 105 സീറ്റുകള്‍ നേടിയിരുന്നു. 244ലാണ് മൊത്തം അംഗസംഖ്യ. എന്നാല്‍ കോണ്‍ഗ്രസും ജെ ഡി എസും ചേര്‍ന്ന് എച് ഡി കുമാര സ്വാമി മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപവത്കരിച്ചു. കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നുമായി 17 എം എല്‍ എമാരെ അടര്‍ത്തി അവരുടെ പിന്തുണയോടെ കുമാര സ്വാമി മന്ത്രിസഭ അട്ടിമറിച് ബി എസ് യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു

ഈ കരുനീക്കങ്ങള്‍ക്ക് ഫോണ്‍ ചോര്‍ത്തല്‍ ഉപയോഗിച്ചു എന്നാണ് ചാരപ്പണി അന്വേഷിക്കുന്ന 16 മാധ്യമങ്ങളുടെ കൂട്ടായ്മയില്‍ അംഗമായ ദി വയര്‍ ന്യുസ് അവകാശപ്പെടുന്നത്. ചോര്‍ത്തലിന് വിധേയമായ നമ്ബറുകള്‍ ബന്ധപ്പെട്ടവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോണ്‍ ചോര്‍ത്തിയ വേളയില്‍ കെ പി സി സി പ്രസിഡണ്ടായിരുന്നു ജി പരമേശ്വര. അധികാരത്തിലെത്താന്‍ ബി ജെ പി എത്രയും തരംതാഴുമെന്നാണ് പുറത്തുവന്ന വിവരങ്ങളിലൂടെ കാണേണ്ടതെന്ന് ജി പരമേശ്വര പറഞ്ഞു. മതേതര സര്‍കാര്‍ അട്ടിമറിക്കാന്‍ അവര്‍ വിദേശ ശക്തികളെ വരെ കൂട്ടുപിടിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ഒട്ടും പുതുമയുള്ള കാര്യമല്ലെന്ന് എച് ഡി കുമാര സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 15-20 വര്‍ഷമായി സര്‍കാറുകള്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? ആദായ നികുതി വകുപ്പിന് ഈ ഏര്‍പ്പാടുണ്ട്. നരേന്ദ്ര മോദി സര്‍കാര്‍ വന്നപ്പോള്‍ മാത്രമല്ല കോണ്‍ഗ്രസും മുമ്ബ് ഇത്തരം കളി കളിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞില്ലേ? തനിക്ക് ഇത് ചര്‍ച്ചയാക്കുന്നതില്‍ താല്പര്യമില്ലെന്ന് കുമാര സ്വാമി പറഞ്ഞു.

ചാരപ്പണി സംബന്ധിച്ച്‌ സംയുക്ത പാര്‍ലമെന്ററി കമിറ്റി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ശക്തിസിങ് ഗോഹില്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളായ സിദ്ധാരാമയ്യ, മല്ലികാര്‍ജുന്‍ കാര്‍ഗെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group