ബെംഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേല്‍ക്കുന്നവർക്ക് 3500 രൂപ വീതം നല്‍കും.മരണം സംഭവിക്കുകയോ പേവിഷ ബാധ ഏല്‍ക്കുകയോ ചെയ്താല്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ പാമ്ബുകടിയേറ്റവർക്കും സൗജന്യ ചികിത്സ നല്‍കും. ആയുഷ്മാൻ ഭാരതിന് കീഴിലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.