നവരാത്രി ആശംസകള്‍ നേർന്നു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുള്ള തന്റെ പ്രസംഗം ആരംഭിച്ചത്.നാളെ മുതല്‍ നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു. നവരാത്രിയുടെ ആദ്യ ദിവസം മുതല്‍, രാജ്യം ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിലേക്ക് കടക്കുകയാണ്. നാളെ, നവരാത്രിയുടെ ആദ്യ ദിവസം, സൂര്യോദയത്തോടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും.
ജിഎസ്ടി ബചത് ഉത്സവ്’ നാളെ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇത് നിങ്ങളുടെ സമ്ബാദ്യം വർദ്ധിപ്പിക്കും. നാളെ മുതല്‍ സൂര്യോദയത്തോടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയെ ഏറെ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം ഉദാഹരിക്കാൻ അദ്ദേഹം ഒരു സംഭവം പങ്കുവെച്ചു. 2014-ല്‍ താൻ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഒരു വിദേശ പത്രത്തില്‍ വന്ന രസകരമായ സംഭവവിവരണത്തെ കുറിച്ചായിരുന്നു മോദിയുടെ വിശദീകരണം.
“ഇന്ത്യയില്‍ പ്രവർത്തിക്കുന്ന ഒരു കമ്ബനിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു ആ വാർത്ത. ബെംഗളൂരുവില്‍ നിന്ന് 570 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദിലേക്ക് ചരക്കുകള്‍ അയയ്ക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ആ വാർത്തയില്‍ പറഞ്ഞിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ ബെംഗളൂരുവില്‍ നിന്ന് ആ ചരക്ക് യൂറോപ്പിലേക്ക് ആദ്യം അയക്കുന്നു. അവിടെ നിന്ന് തിരിച്ച് ഹൈദരാബാദിലേക്ക് അയയ്ക്കുന്നു. രാജ്യത്തെ അന്നത്തെ നികുതികളുടെയും ടോളുകളുടെയും കുഴപ്പങ്ങള്‍ കാരണമായിരുന്നു ഇത് സംഭവിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
2017-ല്‍ ജിഎസ്ടി നടപ്പാക്കിയതിലൂടെ രാജ്യം പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു എന്നദ്ദേഹം പറഞ്ഞു. പുതുതായി വരുന്ന പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പഴയ നികുതി സമ്ബ്രദായം കാരണം വ്യാപാരികളും സാധാരണക്കാരും ഒരുപാട് ബുദ്ധിമുട്ടിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഒക്ട്രോയ്, എൻട്രി ടാക്സ്, സെയില്‍സ് ടാക്സ്, എക്സൈസ്, വാറ്റ്, സർവീസ് ടാക്സ് എന്നിങ്ങനെ പലതരം നികുതികള്‍ ഉണ്ടായിരുന്നു. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാൻ നിരവധി ചെക്ക്പോസ്റ്റുകള്‍ കടന്നുപോകേണ്ടിയിരുന്നു.
പുതിയ പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും വ്യാപാരം ലളിതമാക്കുകയും നിക്ഷേപം കൂടുതല്‍ ആകർഷകമാക്കുകയും എല്ലാ സംസ്ഥാനങ്ങളെയും വികസനത്തിനായുള്ള മത്സരത്തില്‍ തുല്യ പങ്കാളികളാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “2014-ല്‍ നിങ്ങള്‍ അവസരം നല്കിയപ്പോള് ജിഎസ്ടി നടപ്പാക്കാൻ തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളുമായി ചർച്ചകള്‍ നടത്തി അവരുടെ സംശയങ്ങള്‍ പരിഹരിച്ചു. അങ്ങനെ ‘ഒരു രാജ്യം, ഒരു നികുതി’ എന്ന സ്വപ്നം യാഥാർഥ്യമാക്കി,” മോദി പറഞ്ഞു.