കിഴക്കൻ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞെന്ന് താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.3000-ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തടിയും ചെളിയുംകൊണ്ടുണ്ടാക്കിയ ദുർബലമായ വീടുകളും ഭൂകമ്ബനേരത്ത് ആളുകള്‍ ഉറക്കത്തിലായിരുന്നു എന്നതും മരണസംഖ്യ ഉയരാൻ കാരണമായെന്ന് അഫ്ഗാനിസ്താനുവേണ്ടിയുള്ള യുഎൻ റെസിഡന്റ് കോഡിനേറ്റർ ഇന്ദ്രിക രത്വാട്ടെ പറഞ്ഞു.
രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ കിഴക്കൻ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്ബമുണ്ടായി.ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്ബമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി എട്ടുകിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.