രാജ്യത്തെ ഐടി ഹബ്ബായ ബംഗളൂരുവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിരസിച്ച് വ്യാപാരികള്‍. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ബംഗളൂരുവില്‍ പണമിടപാടുകള്‍ മാത്രം എന്ന ബോർഡുകള്‍ വ്യാപകമായി ഉയർന്നു വന്നതെന്നാണ് വിവരം.തെരുവുകളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ഉന്തുവണ്ടികള്‍ മുതല്‍ സിറ്റികളിലെ കടകള്‍ മുതല്‍ ചെറുകിട ബിസിനസുകാർ വരെ യുപിഐ ഇടപാടുകളില്ല, പണം മാത്രം എന്ന ബോർഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് ബംഗളൂരുവില്‍ പ്രവർത്തിക്കുന്നതെന്നും ഇവർ ലക്ഷക്കണക്കിന് നികുതിയാണ് വെട്ടിക്കുന്നതെന്നുമാണ് അധികാരികള്‍ പറയുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ക്ക് ഇൻകം ടാക്സ് നോട്ടീസ് അടുത്ത കാലങ്ങളില്‍ നല്‍കിയിരുന്നു. പിന്നാലെയാണ് യുപിഐ ഇടപാടുകള്‍ സ്വീകരിക്കാതെ പണമിടപാടുകളിലേക്ക് വ്യവസായികള്‍ കടന്നത്. രജിസ്റ്റർ ചെയ്യാത്ത വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിക്കൂമോ എന്ന ഭയവും ഇവർക്കിടയിലുണ്ടായിട്ടുണ്ടെന്നാണ് വിവരം.ജിഎസ്ടി നിയമപ്രകാരം, സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസുകാർ അവരുടെ വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപ കവിയുകയാണെങ്കില്‍ ജിഎസ്ടി രജിസ്റ്റർ ചെയ്യുകയും അടയ്ക്കുകയും വേണം, അതേസമയം സേവന ദാതാക്കള്‍ക്ക് പരിധി 20 ലക്ഷം രൂപയാണ്.
Fff2021-22 സാമ്ബത്തിക വർഷം മുതല്‍ യുപിഐ ഇടപാട് ഡാറ്റയില്‍ ഈ പരിധിക്കപ്പുറമുള്ള വിറ്റുവരവുകളുള്ള വില്‍പ്പനക്കാർക്ക് മാത്രമേ നോട്ടീസ് നല്‍കിയിട്ടുള്ളൂവെന്ന് വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി.അത്തരം ബിസിനസുകള്‍ രജിസ്റ്റർ ചെയ്യാനും നികുതി നല്‍കേണ്ട വരുമാനം റിപ്പോർട്ട് ചെയ്യാനും നിശ്ചിത ജിഎസ്ടി അടയ്ക്കാനും നിയമപരമായി ബാധ്യസ്ഥരാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.