
ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വാക്സിനേഷന് സെന്ററുകളില്‍ ആര്‍ത്തവ സമയത്ത് വാക്സിന് എടുക്കുന്നതിന് സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്ക്. ചില വാക്സിനേഷന് കേന്ദ്രങ്ങളിലെ ജീവനക്കാരാണ് ആര്‍ത്തവമുള്ള സ്ത്രീകളോട് അഞ്ചു ദിവസം കഴിഞ്ഞ് വാക്സിനെടുക്കാന്‍ നിര്‍ദേശിക്കുന്നത്. ബെളഗാവി, റായ്ച്ചൂര്‍, ബിദര്‍ തുടങ്ങിയ ജില്ലകളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആരോപണം.
ആര്‍ത്തവ സമയത്ത് വാക്സിന് എടുത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ചില സെന്ററുകളിലെ ജീവനക്കാര്‍ ആര്‍ത്തവമുള്ള സ്ത്രീകളെ തിരിച്ചയക്കുന്നത്. വാക്സിന് എടുക്കുന്നതിന് മുമ്ബ് ആര്‍ത്തവം ഉണ്ടോയെന്ന് ചോദിച്ചുറപ്പാക്കിയാണ് വാക്സിന് എടുക്കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും സര്‍ക്കാറിെന്റ ഭാഗത്തുനിന്നും നല്‍കിയിട്ടില്ലെന്നും എല്ലാ സ്ത്രീകള്‍ക്കും വാക്സിന് നല്‍കുന്നുണ്ടെന്നും റായ്ച്ചൂര്‍ ഡെപ്യൂട്ടി കമീഷണര്‍ ആര്. വെങ്കിടേഷ് കുമാര്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വാക്സിന് എടുക്കരുതെന്ന് േനരത്തേ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പും വിശീദകണരവുമായി രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണമാണിപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ ചില വാക്സിനേഷന് സെന്ററുകളില്‍ പ്രാവര്‍ത്തികമാക്കിയതെന്നാണ് ആരോപണം.
വാരാന്ത്യ കർഫ്യു ഒഴിവാക്കി. ലോക്ക്ഡൗൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
- ബെംഗളൂരുവിൽ മലയാളിയെ ക്രൂരമായി കൊലപ്പെടുത്തി
- കോവിഡ് സ്പെഷ്യൽ ആയിട്ടും യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ഓടുന്നില്ല; യാത്രക്കാർ ബുദ്ധിമുട്ടുന്നു
