Home Featured വിവാഹത്തിന് മുൻപ് ഗര്‍ഭിണിയായ മകളെ കൊല്ലാൻശ്രമം; ; പിതാവ് അറസ്റ്റിൽ

വിവാഹത്തിന് മുൻപ് ഗര്‍ഭിണിയായ മകളെ കൊല്ലാൻശ്രമം; ; പിതാവ് അറസ്റ്റിൽ

by admin

വിവാഹത്തിന് മുൻപ് ഗർഭിണിയായതിന് മകളെ കാട്ടിലെത്തിച്ച്‌ കയറുപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ചതിന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം. 21 വയസ്സുള്ള മകളെ കൊല്ലാൻ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.ആശുപത്രിയില്‍ പോകാനെന്ന വ്യാജേന ഇയാള്‍ മകളെ ബൈക്കിലിരുത്തി വീട്ടില്‍നിന്ന് പുറപ്പെട്ടു. തുടർന്ന് കാട്ടിലെത്തിച്ച്‌ കൈയില്‍ കരുതിയ കയർ ഉപയോഗിച്ച്‌ കഴുത്തുഞെരിച്ചു.

എന്നാല്‍, യുവതി ബോധരഹിതയായതോടെ മരിച്ചെന്നുകരുതി ഇയാള്‍ വീട്ടിലേക്ക് മടങ്ങി.കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞ യുവതി നടന്ന് റോഡരികിലെത്തി കുഴഞ്ഞുവീണു. തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്കാർ അറിയിച്ചതിനെ ത്തുടർന്നാണ് പോലീസെത്തി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണംനടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

നവജാതശിശുക്കളുടെ കൊലപാതകം: അനീഷ ഗര്‍ഭം മറച്ചത് അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്‌, അയല്‍വാസികള്‍ക്കെതിരെ പൊലീസിലും പരാതി നല്‍കി

പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം സംസ്കരിച്ച സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കാൻ പൊലീസ്.ഗർഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തർക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു.അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു.എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു.ആദ്യ ഗര്‍ഭകാലത്താണ് ഈ സംഭവം നടന്നത്. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി.ഗര്‍ഭകാലത്ത് അനിഷ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചത്.

ഹോർമോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ആദ്യ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 6നാണ്.

കൊല നടത്തി അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയിരുന്നു. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭവിന് കൈമാറുകയായിരുന്നു. രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ആഗസ്റ്റ് 29 നാണ്. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം ആഗസ്റ്റ് 30 ന് അനീഷ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിന്റെ വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുത്തത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്.കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിന്‍ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്.കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭവിന്റെ ആമ്ബല്ലൂരിലെ വീട്ടിലും അനിഷയുടെ വീട്ടിലും ഫോറൻസിക് സംഘം പരിശോധന നടത്തും. മൃതദേഹം കുഴിച്ചിട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികളുടെ സാമ്ബിളുകള്‍ ഇന്ന് അയക്കും. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെയും വീടുകളില്‍ തെളിവെടുപ്പ് പൂർത്തിയായത്.

You may also like

error: Content is protected !!
Join Our WhatsApp Group