മലയാളി വിദ്യാർഥി ജർമനിയില്‍ ജീവനൊടുക്കിയ നിലയില്‍. കോട്ടയം കാണക്കാരി കാട്ടാത്തിയില്‍ റോയിയുടെ മകൻ അമലാണ്(22) മരിച്ചത്.നഴ്‌സിംഗ് പഠനത്തിനായി എട്ട് മാസം മുമ്ബാണ് അമല്‍ ജർമനിയിലേക്ക് പോയത്.ഞായറാഴ്ച ഉച്ചയ്ക്കും അമല്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ അമലിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ലഭിച്ചു.
പിന്നീട് തിങ്കളാഴ്ച രാത്രി അമല്‍ മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്ഏജൻസിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന് പോലീസില്‍ പരാതി നല്‍കി. കേരളാ പോലീസ് വിവരം ജർമൻ പോലീസിനോട് തിരക്കിയപ്പോഴാണ് ജീവനൊടുക്കിയതാണെന്ന വിവരം അറിഞ്ഞത്.
അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു
അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിർണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു.മുൻവശത്തെ ബ്ലാക്ക് ബോക്സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സർക്കാർ അറിയിച്ചു.
270 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിന് നിർണായകമാണിത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകർന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്.