Home Featured അച്യുതാനന്ദന്റെ ജീവൻ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ; ആരോഗ്യനിലയില്‍ മാറ്റമില്ല

അച്യുതാനന്ദന്റെ ജീവൻ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ; ആരോഗ്യനിലയില്‍ മാറ്റമില്ല

by admin

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ.വിവിധ ജീവൻരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ശ്വസനവും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്‌ദ്ധ ഡോക്ടർമാരുടെ സംഘം പരിശ്രമിക്കുന്നതായും മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ വ്യക്തമാക്കുന്നു.

101-കാരനായ അച്യുതാനന്ദനെ കാർഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് നിരീക്ഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കവഡിയാറിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു മുതിർന്ന നേതാവ്.

തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു’; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ മരണത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.ആശിനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ്. കുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന് നാട്ടുകല്‍ പൊലീസ്. മരണത്തിന് മുമ്ബ് ആശിര്‍നന്ദ ആത്മഹത്യ കുറിപ്പ എഴുതിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്തി.തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറഞ്ഞു.

മറ്റുചില അധ്യാപകരുടെ പേര് കൂടി ആത്മഹത്യകുറിപ്പില്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്‌റ്റൈല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുകള്‍ മൊഴിനല്‍കി. സുഹൃത്തിന്റെ നോട്ടുപുസ്തകത്തിന്റെ പിറകിലാണ് ആശിര്‍നന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുറിപ്പ് പോലീസിന് കൈമാറി എന്നും ആശിര്‍നന്ദയുടെ സഹപാഠികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group