Home Featured മലയോരജില്ലകളിൽ കനത്തമഴ തുടരുന്നു

മൈസൂരു: കുടക്, മൈസൂരു, മണ്ഡ്യ, ചിക്കമഗളൂരു, തുടങ്ങിയ മലയോരജില്ലകളിൽ കനത്തമഴ തുടരുന്നു.ശ്രീരംഗപട്ടണ കാവേരി നദിയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു.കാവേരി നദിയുടെ തീരത്തുള്ള പശ്ചിമവാഹിനി, സംഘം, ഘോസായി ഘട്ട്, സ്നാനഘട്ട്, ജിബി ഹോൾ തുടങ്ങിയ സ്ഥലങ്ങളിൽ ചിതാഭസ്മം നിമജ്ജനംചെയ്യുന്ന ചടങ്ങ്, പിതൃതർപ്പണം എന്നിവയടക്കമുള്ള എല്ലാ ആചാര, ആരാധനകളും തത്കാലത്തേക്ക് നിരോധിച്ചു.

കുടക്, ചിക്കമഗളൂരു ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയർന്നതിനിടെത്തുടർന്ന് കെആർഎസ് ഡാമിലെ അധികവെള്ളം തുറന്നുവിട്ടു.വരുംദിവസങ്ങളിൽ ജലനിരപ്പനുസരിച്ച് കൂടുതൽ വെള്ളം തുറക്കും. വെള്ളം തുറന്നുവിടുന്നതിനുമുൻപ്‌ താഴ്ന്നപ്രദേശങ്ങളിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

1941-ശേഷം ഈ വർഷമാണ് ജലനിരപ്പ് ഉയർന്നതിനാൽ വെള്ളം തുറന്നുവിടുന്നത്. 124.80 അടിയാണ് ഡാമിന്റെ പൂർണ ജലസംഭരണശേഷി. മേയ് 30-ന് ജലനിരപ്പ് 100 അടിയിലെത്തി.ഞായറാഴ്ച 120.2 അടിയായിരുന്നു ജലനിരപ്പ്. കുടക് ജില്ലയിലെ വൃഷ്ടിപ്രദേശങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

You may also like

error: Content is protected !!
Join Our WhatsApp Group