ഗോവയില്‍ 22കാരിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ സഞ്ജയ് എന്ന 22 കാരനാണ് പിടിയിലായത്.വിവാഹം കഴിക്കാനായി ഗോവയിലെത്തിയ ശേഷം ഉണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് ദക്ഷിണ ഗോവയിലെ പ്രതാപ് നഗറിലെ ഒരു വനഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രത്തില്‍ നിന്ന് ലഭിച്ച ബസ് ടിക്കറ്റാണ് പോലീസിന് സൂചനകള്‍ നല്‍കിയത്. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ബംഗളൂരു സ്വദേശി റോഷ്നി ആണെന്ന് തിരിച്ചറിഞ്ഞു.
അഞ്ചുവർഷമായി സഞ്ജയ് എന്നയാളുമായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചു വരും ഇന്നലെ ഗോവയിലേക്ക് വന്നു. പക്ഷേ അവിടെവച്ച് തർക്കങ്ങള്‍ ഉണ്ടായി. ദേഷ്യം വന്ന പ്രതി യുവതിയെ കഴുത്തറുത്തുകൊന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം കർണാടകയിലേക്ക് പ്രതി കടന്നു. ഹുബ്ബുള്ളിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത് . മേഘാലയയില്‍ നവവധു ഭർത്താവിനെ വധിച്ച കേസ് രാജ്യമാകെ ചർച്ച ചർച്ച ചെയ്യുമ്ബോഴാണ് ഗോവയിലെ കൊലപാതകം.
പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂര മര്‍ദ്ദനം, ചികിത്സയിലായിരുന്ന ഒരു യുവാവ് മരിച്ചു.
പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാക്കളില്‍ ഒരാള്‍ മരിച്ചു.മധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലെ മെഹ്ഗാവ് സ്വദേശിയായ ജുനൈദ് ആണ് മരിച്ചത്. മർദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിബാഗത്തില്‍ ചികിത്സയിലായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം രാവിലെയാണ് ജുനൈദ് മരണപ്പെട്ടത്. ജൂണ്‍ അഞ്ചിനാണ് മെഹ്ഗാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് ജുനൈദും മറ്റൊരു യുവാവും ഗോ സംരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നത്.പത്തോളം പശുക്കളെ യുവാക്കള്‍ കടത്തിയെന്നാരോപിച്ചായിരുന്നു ക്രൂര മർദ്ദനം.
ക്ഷേത്രത്തിന് സമീപം പശുക്കളെ കെട്ടിയിട്ടുണ്ടെന്നും ഇവരെ യുവാക്കള്‍ കടത്തിക്കൊണ്ടുപോവുകായെണെന്നും ആരോപിച്ചായിരുന്നു മർദ്ദനം. ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവർ യുവാക്കളെ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളും പുറത്ത് വന്ന വീഡിയോകളും വ്യക്തമാക്കുന്നത്. മർദ്ദനമേറ്റ് ബോധം പോയ യുവാക്കളെ പൊലീസ് എത്തിയാണ് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗുരുതര പരിക്കേറ്റിരുന്ന ജുനൈദ് വെന്റിലേറ്ററിലായിരുന്നു.
ഒടുവില്‍ കഴിഞ്ഞ ദിവസം രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.മർദ്ദനമേറ്റ രണ്ടാമത്തെ യുവാവിന്റെ നിലയും ഗുരുതരമായി തുടരുകയാണ്. മകൻ നിരപരാധിയായിരുന്നുവെന്നും കൂലിവേല ചെയ്താണ് കുടുംബത്തെ നോക്കിയിരുന്നതെന്നും മരണപ്പെട്ട ജുനൈദിന്റെ പിതാവ് പറഞ്ഞു. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പത്തിലധികം പേർ ഒളിവിലാണെന്നും സാഞ്ചി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് നിതിൻ അഹിർവാർ പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. കൊലപാതകശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപമുണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു